അന്യലോകകാഴ്ചകൾ
നൂറ്റാണ്ടിന്റെ നവോത്ഥാന നായകൻ സയ്യിദ് ഖുത്വുബിന്റെ ചെറിയ ഒരു ലേഖനമുണ്ട്. അന്ത്യദിനക്കാഴ്ചകൾ ( مشاهد القيامة في القرآن). പിന്നീടത് (التصوير الفني) എന്നപേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലതുൾപ്പെടുത്തി. ഖുർആനിൽ പറഞ്ഞ പരലോക ജീവിതം ഒരു നാടകം പോലെ ചിത്രീകരിക്കുന്നു എന്നതാണ് മശാഹിദിന്റെ പ്രത്യേകത.
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രഗത്ഭ സലഫി പണ്ഡിതൻ ശൈഖ് ഇബ്നു ബാസ് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത ഗ്രന്ഥമാണത് .ഭാഷാമികവിനോടൊപ്പം മരണാനന്തര ജീവിതവും പരലോകവും വിചാരണയും രക്ഷാശിക്ഷകളുമെല്ലാം ഇത്രമേൽ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥം ലോക ഭാഷകളിലുണ്ടോ എന്നത് സംശയമാണ്.ഖുത്വുബ് ചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിൽ പരലോകത്തെ സംബന്ധിച്ച ഭയം ഉണ്ടാക്കിയ
ജീവിതം സമർപ്പിച്ച പിതാവിൽ നിന്നും അദ്ദേഹം മനസ്സിലാക്കിയ പരലോക ചിന്തകളും ആശയങ്ങളും ചിത്രീകരണങ്ങളായി മനസ്സിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ വാങ്മയ ചിത്രങ്ങളാക്കാൻ അദ്ദേഹത്തിനായി .
ഖുർആൻ പൊതുവെ പരലോകം എന്ന നിലയിൽ ആഖിറത് എന്ന വാക്കാണ് ഉപയോഗിക്കൽ. ഉദാ:- ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ മറ്റൊന്നുമല്ല. നിശ്ചയമായും ആഖിറതിന്റെ ഭവനമാകട്ടെ, അതാണ് ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്കുമായിരുന്നില്ല)! 29: 64
وَمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْآخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُواْ يَعْلَمُونَ ആഖിറത്, ഏറ്റവും ഉത്തമവും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. 87:17
وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ
മരണാനന്തര ജീവിതത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പദമാണ് ആഖിറത്. ഉയിർത്തെഴുന്നേൽപിൻറെ നാളിനെക്കുറിച്ച് പറയുന്ന ഖുർആനിലെ വാക്യങ്ങളിൽ മരണാനന്തര ജീവിതത്തെക്കുറിച്ച് 115 തവണയാണ് ആഖിറത് (അവസാന ഗേഹം )എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ വിപരീത പദമായ ദുൻയാ ( ഈ / ഏറ്റവും അടുത്ത ) എന്ന പദവും 115 തവണയാണ് ഉപയോഗിച്ചിട്ടുള്ളത് കേവലം ആകസ്മികമാവില്ല. അന്ത്യദിനത്തെ ചിത്രീകരിക്കാൻ ഖുർആനിൽ പൊതുവെ 70 തവണ يوم القيامة 26 തവണ اليوم الآخر 39 തവണ الساعة കൂടാതെ
، يوم الآزفة ،يوم البعث ، يوم الفصل ، اليوم المشهود ، يوم التناد ، يوم التلاق ، يوم الحسرة ، يوم الجمع ، يوم التغابن ، يوم الحساب ، الحاقة ، الطامة الكبرى ، الصاخة ، القارعة ، الجاثية
തുടങ്ങിയ നിരവധി വിശേഷണങ്ങളും പലയിടങ്ങളിൽ പരാമർശിക്കപ്പെടുന്നു. മരണാനന്തര ജീവിതം മൊത്തം മക്കീ സൂറകളുടെ പ്രധാന ഊന്നലാണ്. പല മദനീ അധ്യായങ്ങളിലും പരലോകത്തെ പല കാര്യങ്ങളും കടന്നു വരുന്നുണ്ട്. ഈമാൻ കാര്യങ്ങളിൽ ഖുർആൻ ഏറെ കൂടുതൽ തവണ പരാമർശിച്ചിട്ടുള്ളതും പരലോക വിഷയം തന്നെ.
നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവർക്കും, അടിമമോചനത്തിന്നും നൽകുകയും, പ്രാർത്ഥന ( നമസ്കാരം ) മുറപ്രകാരം നിർവഹിക്കുകയും, സകാത്ത് നൽകുകയും, കരാറിൽ ഏർപെട്ടാൽ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാൻമാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവർ. 2:177
നബി (സ)യുടെ സമീപത്ത് മനുഷ്യ രൂപത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ (അ) വന്ന് ഏതാനും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആദ്യചോദ്യം ഈമാനിനെ കുറിച്ചായിരുന്നു. അതിന് ഈമാന്‍ കാര്യങ്ങള്‍ ആറും പറഞ്ഞു നബി(സ) മറുപടി നല്കി. ജിബ്രീല്‍ അതു ശരിവെക്കുകയുംചെയ്തു. പിന്നീട് ഇസ്ലാം കാര്യങ്ങളെ കുറിച്ചായിരുന്നു ചോദ്യം. അതിന് നബി(സ) ഇസ്ലാം കാര്യങ്ങള്‍ അഞ്ചും പറഞ്ഞു മറുപടി നല്കി. അതും ശരിവെക്കുകയുണ്ടായി മലക്ക്. ചോദ്യങ്ങള്‍ അവസാനിച്ചില്ല. ചിലര്‍ പറയുന്നതുപോലെ വെറും ഈ ആറും അഞ്ചും കാര്യങ്ങളില്‍ ദീനിനെ ചുരുട്ടിക്കെട്ടാമെങ്കില് വീണ്ടുമൊരു ചോദ്യം വേണ്ടിയിരുന്നില്ല. തുടര്‍ന്ന് ജിബ്രീല്‍ ചോദിച്ചത് ഇഹ്സാനിനെ കുറിച്ചായിരുന്നു. അതിനും നബി(സ) മറുപടി നല്കി. പിന്നെയും ചോദ്യങ്ങള്‍ ഉണ്ടായി. അന്ത്യനാളിനെ കുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചുമായിരുന്നു അവ. അതിനെല്ലാം നബിയുടെ മറുപടിയും ജിബ്രീലിന്റെ ശരിവെക്കലും കഴിഞ്ഞതിനുശേഷം നബി(സ) പറഞ്ഞു: ദീന് എന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് പഠിപ്പിച്ചുതരാന്‍ വന്ന ജിബ്രീലാണ്. (മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു പേജ് വരുന്ന ഹദീസിന്റെ ചുരുക്കം)
ഇസ്ലാമിക വിശ്വാസമനുസരിച്ച്, ന്യായവിധി ദിനത്തിൽ ആളുകളുടെ ഇടയിൽ വിധിക്കുകയും അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്ന വിധികർത്താവാണ് അല്ലാഹു . അവനവന്റെതായ തുലാസ് കൊണ്ട് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ തൂക്കിനോക്കുന്നു, അവന്റെ നല്ല പ്രവൃത്തികൾ ഒരു വശത്തും അവന്റെ മോശം പ്രവൃത്തികൾ മറ്റൊരു വശത്തും വെച്ചുകൊണ്ട്, അവൻ അവന്റെ മരണാനന്തര ജീവിതം സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് തീരുമാനിക്കുന്നു. ആരുടെ സൽകർമ്മങ്ങൾ അധികരിച്ചിരിക്കുന്നുവോ അവൻ സ്വർഗത്തിൽ പ്രവേശിക്കും, ആരുടെ തിന്മകൾ അധികരിച്ചിരിക്കുന്നുവോ അവൻ നരകത്തിൽ പ്രവേശിക്കും. വിധി പ്രവർത്തനങ്ങളുടെ ഗണത്തെ ആശ്രയിച്ചല്ല, മറിച്ച് അവ ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യശുദ്ധിയുടെ ഗുണത്തെ ആശ്രയിച്ചാണ് .
മരണം ജീവിതത്തിന്റെ അവസാനമല്ല, ഈ ഐഹിക ജീവിതത്തിൽ നിന്ന് പരലോകത്തേക്കുള്ള പാലമാണ്, അല്ലെങ്കിൽ ചിലർ വിവരിക്കുന്നതുപോലെ: നാശത്തിന്റെ ഗേഹത്തിൽ (ദാറുൽ ഫനാ ) നിന്ന് അതിജീവനത്തിന്റെ ഗേഹത്തി (ദാറുൽ ബഖാ )ലേക്കുള്ള ഒരു പരിവർത്തനം.മനുഷ്യാത്മാവ് ശരീരം വിടുന്ന നിമിഷം മുതൽ ഇഹലോക ജീവിതത്തിനും പരലോകത്തിനും ഇടയിലുള്ള ജീവിതമായ ബർസഖിലും തുടർന്ന് പരലോകത്തോളം അവന്റെ രക്ഷാ ശിക്ഷകൾ നീണ്ടു നിൽക്കുന്നു. ജീവിതം ആരംഭിക്കുന്നു. ഓരോ വ്യക്തിയുടെയും പരിണതി ഈ ലോകത്തിലെ അവന്റെ പ്രവൃത്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഉയിർത്തെഴുന്നേൽപിൻറെ നാളിലെ حساب /കണക്ക് വ്യക്തിഗതവും സംഘടിതവുമായുണ്ടാവും, ആദ്യത്തേത് വ്യക്തി ഈ ലോകത്ത് താൻ ചെയ്ത കാര്യങ്ങൾ, സൽകർമ്മങ്ങൾ, ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ വരുത്തിയിട്ടുണ്ടെങ്കിൽ അത് തുടങ്ങിയെല്ലാം വിചാരണചെയ്യപ്പെടും ആരെങ്കിലും ശക്തമായി വിചാരണ ചെയ്യപ്പെട്ടാൽ നശിച്ചു പോയി എന്ന അർത്ഥത്തിൽ ഒരു ഹദീസുണ്ട് اللهم حاسبني حسابا يسيرا / اللهم يسر حسابنا അല്ലാഹുവേ, ഹിസാബ് എളുപ്പമാക്കണേ എന്ന പ്രാർഥന നബിയും അനുയായികളും നടത്തിയിരുന്നു.
ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ വിജയിച്ചു. ആരുടെ തുലാസുകള്‍ കനം കുറയുന്നുവോ അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അക്രമപരമായ നയം കൈക്കൊണ്ടതു നിമിത്തം അവരെത്തന്നെ സ്വയം നഷ്ടപ്പെടുത്തിക്കളഞ്ഞു (7:8,9). ഇപ്പറഞ്ഞതെല്ലാം പരലോക ജീവിതത്തിന്റെ ചില ചിത്രങ്ങൾ മാത്രമാണ്. അന്ത്യനാൾ വരെയുള്ള കാലയളവിൽ നടക്കാനുള്ള പല കാര്യങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അവയുടെ വളരെ ചുരുങ്ങിയ ചില സൂചനകളാണ് താഴെ:
പ്രവാചക നിയോഗം , നബി(സ)യുടെ നിര്യാണം,ചന്ദ്രന് പിളര്‍ന്ന സംഭവം,ബൈതുല്‍ മഖദിസിന്റെ വിജയം, ആകസ്മിക മരണം,കുഴപ്പങ്ങളുടെ വ്യാപനം,ആകാശത്ത് നിന്നും തിന്മകളുടെ വ്യാപനം, യുദ്ധങ്ങള്‍ /പോരാട്ടങ്ങള്‍ എന്നിവയുടെ വർധനവ്, മത പ്രമാണങ്ങളിലുള്ള അജ്ഞതയും അവിവേകവും, പ്രവാചകത്വവാദികളുടെ പുറപ്പാട്, സമ്പല്‍സമൃദ്ധിയുടെ വര്‍ധനവ്, അക്രമികളുടെ അരങ്ങേറ്റം , കൊലപാതകങ്ങളുടെ ആധിക്യം,വിശ്വസ്ഥത നഷ്ടപ്പെടൽ, പൂര്‍വ്വ സമുദായങ്ങളെ പിന്തുടരൽ, അടിമസ്ത്രീ യജമാനന് ജന്മം നല്കൽ , ഉയർന്ന കെട്ടിടങ്ങളുടെ പേരിലുള്ള മാത്സര്യം ,വസ്ത്രം ധരിച്ച നഗ്നകളുടെ വർധനവ്, വ്യാപാര വ്യാപനം,അറിവിന് പകരം അജ്ഞത, പിശുക്ക് വര്‍ദ്ധിക്കൽ , ചീത്ത അയല്പക്കം, വിവരമുള്ളവരുടെ വിയോഗവും വിഡ്ഢികളുടെ ആഗമനവും, ധനത്തിന്റെ സ്രോതസ്സ് ഗൗനിക്കാതിരിക്കൽ ,ദൈവ പ്രീതിക്ക് വേണ്ടിയല്ലാതെ അറിവ് ആര്‍ജ്ജിക്കൽ , ഭാര്യയെ അനുസരിക്കുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യുൽ , തെമ്മാടികള്‍ നേതാക്കളാകൽ , പള്ളികള്‍ അലങ്കരിക്കപ്പെടൽ, പട്ടും വ്യഭിചാരവും അനുവദനീയമായി ഗണിക്കൽ , മദ്യപാനം വര്‍ദ്ധിക്കൽ ,ജനങ്ങള്‍ മരണം ആഗ്രഹിക്കൽ , തുടങ്ങി അമ്പതിലേറെ അടയാളങ്ങളാണ് ഖിയാമതിന്റെ ചെറിയ സൂചനകളായി ( الأشراط الصغرى ) ഹദീസുകളിൽ വന്നിട്ടുള്ളത്.
അതേ സമയത്ത് മഹ്ദി , മസീഹുദ്ദജ്ജാൽ, ഈസാ (അ) ന്റെ പുനരാഗമനം, യഅജൂജ് – മഅജൂജുകളുടെയും ദാബ്ബതുൽ അർദിന്റെയും ഇറക്കം , തുടങ്ങിയവ അന്ത്യദിനത്തിന്റെ പ്രധാന സൂചനകളായാണ് ( العلامات الكبرى ) ഹദീസുകളിൽ കാണാവുന്നതാണ്. ഇവയെല്ലാം പ്രത്യേകം പ്രത്യേകം അഖീദാ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. തുടർന്ന് അന്ത്യനാളിന്റെ മുന്നോടിയായി സൂര് എന്ന കാഹളം ഊതപ്പെടും. അന്നാണ് ലോകാവസാനം സംഭവിക്കുക. ആദ്യ സ്വൂർ എന്ന കാഹളമാണത്. വീണ്ടും കാഹളം ഊതപ്പെടും. അതോടെ സര്‍വ മനുഷ്യരും എവിടെ മറവ് ചെയ്യപ്പെട്ടിരുന്നുവോ അവിടുന്ന് എഴുന്നേല്ക്കും.
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. (39:68) ഈ نفخ ( ഊതലിന് ) ശേഷം എല്ലാവരേയും പുനർജനിപ്പിക്കും (بعث ) . തുടർന്നാണ് എല്ലാവരേയും ഒരുമിച്ചു കൂട്ടുക ( حشر ) . ശേഷം ഹൗദുൽ കൗഥറിൽ ( حوض الكوثر ) നിന്ന് അർഹരായ മുഴുവൻ ആളുകൾക്കും പാനം ചെയ്യാൻ നൽകും . അവിടെ വെച്ച് പ്രവാചകന്മാരുടെ ശുപാർശ ( شفاعة ) ക്ക് അർഹരായവർക്ക് അത് ലഭിക്കും. ശേഷം ഓരോരുത്തരുടേയും കർമങ്ങൾ പരസ്യമായി പ്രദർശിപ്പിക്കും ( عرض ) . തുടർന്നാണ് നേരത്തെ നാം വിശദമാക്കിയ ميزان മീസാനുണ്ടാവുക. ശേഷം നമ്മുടെ ഭാഗധേയം നിർണ്ണയിക്കുന്ന സ്വിറാത്വ് / صراط നടക്കും. അതിനു ശേഷം നടക്കുന്ന വിചാരണ നടപടികളാണ് حساب . അതിനും ശേഷമാണ് സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വിഭജനമുണ്ടാവുക. ‘ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും ‘ 42.7
സ്വർഗത്തിലേക്കുള്ള കർമങ്ങളുടെ ഭാരമോ നരകത്തിലേക്കുള്ള മഹാ അബദ്ധങ്ങളോ സംഭവിക്കാത്തവരാണ് അഅ്റാഫ്കാര് / മതിലിന്റെയാളുകൾ. ഖുർആൻ പറയുന്നു:-
അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്; “അഅ്റാഫി”ന്മേല് ചിലയാളുകളുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: ‘നിങ്ങള്‍ക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ’ എന്നു. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല – അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു 7 : 46
( إذا سألتم الله الجنة فاسألوه الفردوس الأعلى …. الحديث)
അല്ലാഹുവോട് ചോദിക്കുമ്പോൾ നാം സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് തന്നെ ചോദിക്കണമെന്നാണ് നബി നമ്മെ പഠിപ്പിക്കുന്നത്
اللهم إني أسألك الفردوس الأعلى من الجنة എന്ന പ്രാർഥന നാം ശീലിക്കുക. അല്ലാഹുവേ, സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് ഞാൻ നിന്നോട് ചോദിക്കുന്നു آمين آمين يا رب العالمين
(തുടരും)