Monday, April 19, 2021
Ramadan
islamonlive.in
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
No Result
View All Result
Home Ramadan Column

ആത്മീയമായ ദുഖം നമ്മെ വേട്ടയാടാത്തതെന്തുകൊണ്ട്?

എം പി ഫൈസല്‍ by എം പി ഫൈസല്‍
April 5, 2021
in Ramadan Column
tauba.jpg

‘മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായി നിന്റെ അടുത്തുവന്നു. നീ അവരോടു പറഞ്ഞു: ‘നിങ്ങള്‍ക്കു നല്‍കാന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല.’ ചെലവഴിക്കാന്‍ ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവര്‍ക്കും കുറ്റമൊന്നുമില്ല'(തൗബ 92)

ദുഖം എന്നത് മനുഷ്യസഹജമായ ഒരു ജൈവികവികാരമാണ്. ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ ദുഖമനുഭവിക്കാത്തവരോ മാനസികപ്രയാസമനുഭവിക്കാത്തവരോ ആയി നമ്മില്‍ ആരുമുണ്ടാവില്ല. എന്നാല്‍ നമ്മെ മദിച്ചുകൊണ്ടിരിക്കുകയും നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഈ ദുഖങ്ങളുടെ കാരണം എന്താണ്? ദാരിദ്ര്യത്തിന്റെ പേരില്‍, സന്താനഭാഗ്യമില്ലാത്തതിന്റെ പേരില്‍, രോഗത്തിന്റെ പേരില്‍, ഉറ്റവരുടെ മരണത്തിന്റെ പേരില്‍, വീടില്ലാത്തതിന്റെ പേരില്‍, കച്ചവടം നഷ്ടമായതിന്റെ പേരില്‍…..ഇങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ ദുഖിക്കുന്നവരുണ്ട്. ഭൗതികമായ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കേന്ദ്രീകരിച്ചാണ് മനുഷ്യരുടെ ദുഖങ്ങള്‍ പ്രധാനമായും നിലകൊള്ളുന്നത് എന്നു നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഈ ഭൗതികമായ ദുഖങ്ങള്‍ക്കപ്പുറത്ത് ആത്മീയമായതും ഇസ് ലാമികമായതുമായ വല്ല ദുഖവും നമ്മെ വേട്ടയാടുന്നുവോ എന്നാണ് തൗബ സൂറയിലെ 92-ാം വാക്യം നമ്മോട് ചോദിക്കുന്നത്.

You might also like

റമദാനിന്റെ പുണ്യങ്ങൾ നുകരാൻ

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

ഹൃദയത്തിലെ ദൈവസാന്നിധ്യം

ആത്മീയമായ ദുഖം എന്താണ്, ഇസ് ലാമികമായ വ്യസനം ഏതുരീതിയില്‍ എന്നതിനെ കുറിച്ച് നമുക്ക് സംശയങ്ങളുണ്ടാവാം. ആരാധനകളില്‍ നിഷ്ഠ പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍, പരിശുദ്ധ ഖുര്‍ആന്‍ റമദാനില്‍ ഒരാവര്‍ത്തി പാരായണം ചെയ്യാന്‍ കഴിയാത്തതിന്റെയോ പഠിക്കാന്‍ സാധിക്കാതെ വരികയോ ചെയ്തതിന്റെ പേരില്‍, സംഭവിച്ച വീഴ്ചകളുടെ പേരിലെല്ലാമുള്ള ദുഖം നമ്മെ വേട്ടയാടുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഭൗതികമായ കാരണങ്ങളുടെ പേരില്‍ ദുഖിക്കരുത് എന്ന് ഇസ് ലാം പറയുന്നില്ല. ഖദീജ ബീവിയും അബൂത്വാലിബും മരണപ്പെട്ട വര്‍ഷം പ്രവാചക ജീവിതത്തില്‍ ആമുല്‍ ഹുസ്‌ന് അഥവാ ദുഖ വര്‍ഷമെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷത്തില്‍ പ്രവാചകന്‍ ഏറെ ദുഖിച്ചതിന്റെ പേരിലാണ് ദുഖവര്‍ഷമെന്ന് അറിയപ്പെട്ടിട്ടുള്ളത്. ഇത് മനുഷ്യസഹജവുമാണ്. എന്നാല്‍ ഇതിനിടയില്‍ ആത്മീയമായ മറ്റുവല്ല ദുഖവും നമ്മെ മദിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പ്രവാചകന്‍ പഠിപ്പിച്ചു : ‘നിന്റെ നന്മകള്‍ നിന്നെ സന്തോഷിപ്പിക്കുകയും തിന്മകള്‍ ദുഖിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നീയാണ് വിശ്വാസി’. ഇവിടെ ഒരാളില്‍ വിശ്വാസമുണ്ട് എന്നതിന്റെ ലക്ഷണം വിശദീകരിക്കുകയാണ് പ്രവാചകന്‍. നാം ചെയ്ത നന്മയില്‍ ഒരു സന്തോഷവും അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മുടെ ഈമാനിന് എന്തോ കുറവ് ഉണ്ട് എന്ന് നാം മനസ്സിലാക്കണം. ഇസ് ലാമിക മാര്‍ഗത്തിലുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ തീര്‍ച്ചയായും ഒരു വിശ്വാസിക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ പാപങ്ങളും വീഴ്ചകളും നമ്മെ ദുഖിപ്പിക്കുന്നത് വിശ്വാസത്തിന്റെ ലക്ഷണമായി പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതു തന്നെയാണ് ആത്മീയമായ ദുഖം.

ഭൗതികമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സംബന്ധിച്ച ദുഖങ്ങള്‍ മാത്രം കണ്ടുശീലിച്ച നമുക്ക് മുമ്പില്‍ ദുഖത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു മുഖം തൗബയിലെ ഈ ആയത്തിലൂടെ അല്ലാഹു അവതരിപ്പിക്കുന്നു.  ഈ ആയത്ത് അവതീര്‍ണമാകുന്നത് തബൂക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഇസ് ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമായിരുന്നു തബൂക്ക് യുദ്ധം. ഇസ് ലാം ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിച്ചതും ഈ യുദ്ധത്തിലായിരുന്നുവല്ലോ. അതുവരെയും പ്രവാചകനും അനുചരന്മാര്‍ക്കും നേരിടേണ്ടിവന്നിട്ടുള്ളത് മക്കയിലെ ഗോത്രങ്ങളോടും മദീനയിലെ ജൂതന്മാരോടൊക്കെയായിരുന്നു. അല്ലെങ്കില്‍ ആ സഖ്യകക്ഷികളെല്ലാം സംഘടിച്ചുവന്ന യുദ്ധമായിരുന്നു അഹ്‌സാബ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അന്ന് ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്രാജ്യത്വ ശക്തിയായ റോമയോടായിരുന്നു തബൂക്കില്‍ പ്രവാചകന് നേരിടാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ സൈന്യങ്ങളുളള റോമന്‍ സൈന്യത്തെയാണ് പ്രവാചകന് നേരിടാനുണ്ടായിരുന്നത്. മാത്രമല്ല, മദീന കടുത്ത ക്ഷാമവും വരള്‍ച്ചയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭവുമായിരുന്നു. ഒരു യുദ്ധത്തിനൊരുങ്ങാന്‍ പറ്റുന്ന ഭൗതികവും മാനസികവുമായ സാഹചര്യം മുസ് ലിംകള്‍ക്കില്ലായിരുന്നു. ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത് ആത്മഹത്യാപരമാണ്, ജീവന്‍ വെടിയുന്നതാണ്. അതിനാല്‍ വ്യത്യസ്ത കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് മദീനയിലെ കപടവിശ്വാസികള്‍ പ്രവാചകനോട് വിടുതല്‍ ചോദിക്കുന്നു. ചോദിച്ചവര്‍ക്കൊക്കെ പ്രവാചകന്‍ അനുവാദവും കൊടുത്തു. നബി ഇളവ് കൊടുത്തപ്പോള്‍ സന്തോഷത്തോടെ അവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥമായി അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുന്ന ഒരു പറ്റം ദരിദ്രരായ സത്യവിശ്വാസികള്‍ അവിടെയുണ്ടായിരുന്നു. വര്‍ഷങ്ങളായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ഞങ്ങള്‍ക്ക് ഇസ് ലാമും കുഫ്‌റും തമ്മില്‍ പോരാടുന്ന നിര്‍ണായകമായ ഈ തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കനുമതി വേണം എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ, അവരെ തബൂക്കിലേക്ക് കൊണ്ടു പോകാനുള്ള വാഹനസൗകര്യവും ഭൗതിക സാഹചര്യവും പ്രവാചകന്റെയടുക്കലില്ലാത്തതിനാല്‍ പ്രവാചകന്‍ അവരോട് ആവശ്യപ്പെട്ടു. നിങ്ങള്‍ വരേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയ്‌ക്കോളൂ, അര്‍ഹമായ പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും എന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു. എന്നാല്‍ പ്രവാചകന്‍ അവരെ തിരിച്ചയച്ചപ്പോള്‍ സന്തോഷിച്ചുകൊണ്ടല്ല അവര്‍ വീട്ടിലേക്ക് തിരിച്ചുപോയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. ‘പ്രവാചകരേ, ഞങ്ങളെ കൂടി സൈന്യത്തില്‍ ചേര്‍ത്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ അവസരം തേടിയെത്തിയ വിഭാഗമുണ്ടല്ലോ, നിങ്ങളെ കൊണ്ടുപോകാന്‍ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് പറഞ്ഞുകൊണ്ട് താങ്കള്‍ അവരെ തിരിച്ചയച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞങ്ങള്‍ക്കൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചില്ലല്ലോ എന്ന അങ്ങേയറ്റത്തെ ദുഖഭാരത്താല്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഈ വെല്ലുവിളികളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടല്ലോ എന്ന സന്തോഷമായിരുന്നില്ല അവര്‍ക്കുണ്ടായിരുന്നത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇതായിരുന്നു അവര്‍ അനുഭവിച്ച ആത്മീയമായ ദുഖം. ഭൗതികമായ ആഗ്രഹങ്ങള്‍ക്കപ്പുറത്ത് ഇസ് ലാമികമായ ദുഖം അനുഭവിക്കാന്‍ നമുക്ക് സാധിക്കുമ്പോഴാണ് നമ്മുടെ ഈമാന്‍ പൂര്‍ത്തിയാകുന്നത്.

പ്രവാചകന്‍ പറഞ്ഞു : നിങ്ങളുടെ ഐഹിക കാര്യങ്ങളില്‍ നിങ്ങളേക്കാള്‍ മുകളിലേക്ക് നോക്കരുത്. മറ്റൊരു ഹദീസില്‍ പ്രവാചകന്‍ വിശദീകരിച്ചു : ആരെങ്കിലും ദീനിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവനിലേക്ക് നോക്കി തൃപ്തിയടയുകയും ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കിയിട്ട് ദുഖിക്കുകയും ചെയ്യുന്നവന്‍ അല്ലാഹുവിന്റെയടുത്ത് നന്ദികെട്ടവനും അക്ഷമനുമാണ്’. ഈ ഹദീസിലൂടെ നമ്മുടെ ദുഖത്തിന്റെ മാനദണ്ഡമെന്താകണമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. പരിശുദ്ധ റമദാനിന്റെ അനുഗ്രഹീത രാവുകളില്‍ ഇത്തരത്തിലുള്ള ആത്മീയമായ ദുഖം നമ്മെ വേട്ടയാടേണ്ടതുണ്ട്.

പ്രവാചകന്‍ പറഞ്ഞു : അല്ലാഹു ചിരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഹംസാ(റ)വും അദ്ദേഹത്തിന്റെ കരള്‍ പറിച്ചു ഹിന്ദിന് കൊടുത്ത വഹ്ശിയും ഒന്നിച്ചുവരുന്ന സന്ദര്‍ഭം അത്തരത്തിലുള്ളതാണ്. കൊല്ലപ്പെട്ടവനും കൊലയാളിയും ഒന്നിച്ചു സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സന്ദര്‍ഭം. വഹ്ശിക്ക് ഹംസ പ്രവേശിക്കുന്ന സ്വര്‍ഗത്തില്‍ കടക്കാനായത് അദ്ദേഹം തന്റെ തെറ്റില്‍ ആത്മാര്‍ഥമായി ദുഖിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു പശ്ചാത്തപിച്ചതിനാലാണ്. ഇത്തരത്തില്‍ ആത്മപരിശോധനയും ആത്മദുഖവും അനുഭവിക്കുന്നവരാകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ.

Previous Post

റമദാന്‍ പിന്തിയ പ്രദേശത്തു 31-ാമത്തെ നോമ്പിനു ചെന്നാല്‍

Next Post

നമ്മുടെ ശീലങ്ങളെ വെട്ടിമാറ്റാനുള്ള അവസരം

എം പി ഫൈസല്‍

എം പി ഫൈസല്‍

Related Posts

റമദാനിന്റെ പുണ്യങ്ങൾ നുകരാൻ
Ramadan Column

റമദാനിന്റെ പുണ്യങ്ങൾ നുകരാൻ

by ഫാത്വിമ ഷഹബാസ് പറപ്പൂർ
April 5, 2021
Ramadan Column

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

by റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
June 24, 2017
Next Post

നമ്മുടെ ശീലങ്ങളെ വെട്ടിമാറ്റാനുള്ള അവസരം

Recommended

shawwal.jpg

ശവ്വാലിലെ ആറ് നോമ്പ്

April 5, 2021
ihthikaf.jpg

ദൈവ ഭവനത്തില്‍ രാപ്പാര്‍ക്കുക

April 5, 2021

Don't miss it

റമദാനിലെ പ്രവാചകന്റെ ഒരു ദിവസം
Ramadan Article

റമദാനിലെ പ്രവാചകന്റെ ഒരു ദിവസം

April 16, 2021
മുൻഗാമികൾ വിശുദ്ധ റമദാനെ ആദരിച്ച വിധം
Ramadan Article

മുൻഗാമികൾ വിശുദ്ധ റമദാനെ ആദരിച്ച വിധം

April 15, 2021
അതിജീവനമാണ് റമദാൻ
Ramadan Synopsis

അതിജീവനമാണ് റമദാൻ

April 15, 2021
കൊറോണ: മരണപ്പെട്ടവരുടെ നോമ്പ് ഖദാഅ് വീട്ടൽ
Ramadan Article

കൊറോണ: മരണപ്പെട്ടവരുടെ നോമ്പ് ഖദാഅ് വീട്ടൽ

April 14, 2021
കോവിഡ്-19 പരിശോധന നോമ്പ് മുറിക്കുമോ?
Ramadan Fatwa

കോവിഡ്-19 പരിശോധന നോമ്പ് മുറിക്കുമോ?

April 14, 2021
സംശയ ദിനത്തിൽ നോമ്പെടുക്കാമോ?
Ramadan Fatwa

സംശയ ദിനത്തിൽ നോമ്പെടുക്കാമോ?

April 12, 2021

Categories

Ramadan Article Ramadan Column Ramadan Fatwa Ramadan Feature Ramadan Synopsis

Follow Us

islamonliveportal

ചോദ്യം- ‘നഹ്ജുൽ ബലാഗ’ എന്ന ഗ്രന്ഥത്തിൽ അലിയ്യുബ്‌നു അബീത്വാലിബിന്റേതായി ഇപ്രകാരം ഒരു വാക്യം കാണാം: ‘സ്ത്രീ ആസകലം തിന്മയാണ്. അവളുടെ തിന്മകളാകട്ടെ, അനിവാര്യവും.’ ഈ വാക്യത്തിന്റെ വ്യാഖ്യാനമെന്താണ്? സ്ത്രീക്ക് ഇസ്‌ലാം കൽപിച്ചരുളിയിട്ടുള്ള പദവിക്ക് വിരുദ്ധമല്ലേയിത്?...Read More>>>
https://fatwa.islamonlive.in/woman-family-home/is-woman-evil-all-over/
ആരോഗ്യം മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. Health is wealth എന്നാണല്ലോ പറയാറ്. നല്ല ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ. ആരോഗ്യമുള്ള മനസ്സില്ലെങ്കിൽ കാതലുള്ളൊരു വ്യക്തിത്വം രൂപീകരിച്ചെടുക്കലും അസാധ്യം...Read More>>>
https://islamonlive.in/life/personality/mental-health-and-physical-health/
@soudhahassan Soudha Hassan
കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ്....Read More>>
https://islamonlive.in/columns/if-the-left-becomes-the-sangh-parivar/
Abdussamad Andathode @abdulandathode
മതേതര ഇന്ത്യയിൽ മു മതേതര ഇന്ത്യയിൽ മുസ്‌ലിംകൾ അനുഭവിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യവും സുരക്ഷയും അവകാശങ്ങളും മുസ്ലിം നാടുകളിലെ സഹോദര സമുദായങ്ങൾ അനുഭവിച്ചു പോന്നിട്ടുണ്ട്....Read More>>>
https://islamonlive.in/vazhivilakk/religious-minorities/
സർവശക്തനായ ഈശ്വരൻ സർവശക്തനായ ഈശ്വരൻ എല്ലാം സൃഷ്ടിച്ച് എല്ലാത്തിനേയും എല്ലാരെയും കാരുണ്യത്തോടെ കാണുന്നു.വിശുദ്ധ ഖുർആൻ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാക്കളരിയല്ലെന്നുള്ളതാണ്. സർവ്വേശ്വരനായ സൃഷ്ടാവിനെ മറികടക്കാൻ വേറെ ആരുമില്ല – ഒന്നുമില്ല,...Read More>>>
https://islamonlive.in/your-voice/the-holy-quran-taught-me/
#quran #holyquran
സയ്യിദ് മൌദൂദിയെ ക സയ്യിദ് മൌദൂദിയെ കുറിച്ച ഒരു ചർച്ച പുതിയ ദേശാഭിമാനി വാരികയിലുണ്ട് എന്ന് സുഹൃത്ത്‌ പറഞ്ഞപ്പോൾ ആവേശത്തോടെ വായിച്ചു തുടങ്ങി. തന്റെ വിയോഗത്തിന് ശേഷവും വൈജ്ഞാനിക മണ്ഡലത്തിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട ആധുനിക പണ്ഡിതൻ വേറെയില്ല....Read More>>>
https://islamonlive.in/your-voice/why-do-they-hate-maudoodi/
Abdussamad Andathode @abdulandathode
മതത്തെപ്പറ്റിയുള്ള മനുഷ്യരുടെ തീർപ്പുകളിൽ വ്യത്യസ്തതകളുണ്ടാവുന്നത് ദൈവികാവശ്യമാണ്. സത്യം, രൂപകങ്ങൾ, പൊതുവും സ്വകാര്യവും, അതോറിറ്റി തുടങ്ങിയുള്ള ഗ്രന്ഥങ്ങളിലെ ഭാഷാപരമായ വ്യവഹാരങ്ങളിൽ നിന്നാണ് ഇതെല്ലാമുണ്ടാകുന്നത്. ...Read More>>
https://islampadanam.islamonlive.in/islam/the-importance-of-muslim-unity/
സമ്പത്തുമായി ബന്ധപ്പെട്ട് മനുഷ്യ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. സമ്പാദിക്കുന്നതിലും ചിലവഴിക്കുന്നതിലും മറ്റുള്ളവർക്ക് ദാനമായി നൽകുന്നതിലും വ്യക്തികളുടെ അഭിമാനത്തെയും അസ്ഥിത്വത്തെയും അംഗീകരിക്കുന്നതും ആത്മീയതയെ ത്വരിതപ്പെടുത്തുന്നതുമായ നിലപാടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്....Read More>>>
https://islamonlive.in/shariah/faith/baithuzzakath-kerala/
Baithuzzakath Kerala #zakat
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഏറ്റവും മികച്ച ഹ്രസ്വചിത്രമേതെന്ന് ആരെങ്കിലും ചോദിച്ചാൽ കഴിഞ്ഞാഴ്ച ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫലസ്തീൻ ചിത്രമായ ഹദിയ്യ (പ്രസന്റ് ) ആണെന്ന് നിസ്സങ്കോചം പറയാൻ കഴിയും. സംവിധാനം ചെയ്തത് യുവ സംവിധായികയായ ഫറഹ് അൻനാബുൽസിയാണ്....Read More>>>
https://islamonlive.in/history/literature/palestinian-film-hadiyya-present/
hafeednadwi @hafeednadwi
കഴിഞ്ഞകാലങ്ങളിൽ ജമാഅത്ത് വിവിധ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിത നിലപാടും ഇരുമുന്നണികളെയും പിന്തുണക്കുന്ന നിലപാടും എൽ.ഡി.എഫിന് മൊത്തമായി പിന്തുണ നൽകുന്ന നിലപാടും എടുത്തിട്ടുണ്ട്....Read More>>>
https://islamonlive.in/interview/the-deal-needs-to-be-finalized-to-oust-the-sangh-parivar/
അവൾ പറഞ്ഞു: എന്റെ വസ്ത്രം എന്റേതാണ്, മറ്റാർക്കും അതിൽ ഇടപെടാൻ അവകാശമില്ല. കടലിൽ ധരിക്കുന്ന വസ്ത്രം ധരിച്ച് നീ റോഡിലൂടെ സഞ്ചരിക്കുമോയെന്ന് ഞാനവളോട് ചോദിച്ചു? അവൾ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് ഞാൻ പറഞ്ഞു: ആചാരങ്ങളും, ശീലങ്ങളും, സന്ദർഭങ്ങളും നിന്റെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു....Read More>>>
https://islamonlive.in/counselling/i-am-free-to-dress-and-no-one-has-the-right-to-interfere-with-it/
ഇസ്രയേൽ ഫലസ്തീൻ എന ഇസ്രയേൽ ഫലസ്തീൻ എന്ന രണ്ടു സ്റ്റേറ്റ് നിലവിൽ വന്നാൽ മാത്രമേ വർത്തമാന ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് വിശ്വസിക്കുന്ന വിഭാഗമാണ് United Arab List. ഇസ്രയേൽ അറബികിൽക്കിടയിൽ സ്വാധീനമുള്ള പാർട്ടി കൂടിയാണ്. കഴിഞ്ഞ ദിവസം ഇസ്രയേൽ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ ഇവർ നേടിയിരുന്നു. ...Read More>>>
https://islamonlive.in/politics/middle-east/israeli-politics-and-palestinian-hatred/
Abdussamad Andathode @abdulandathode
Follow on Instagram
  • ABOUT US
  • CONTACT US
  • PRIVACY POLICY
  • TERMS OF USE
  • DONATE

© 2020 islamonlive.in

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2020 islamonlive.in