നോമ്പ് – അറിഞ്ഞിരിക്കേണ്ട വിധികൾ
നോമ്പ്, വ്രതം എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കുന്ന അറബി പദമാണ് صوم . വർജ്ജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ് ആ പദത്തിനർത്ഥം. പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ ഉദ്ദേശ പൂർവ്വം ചില പ്രത്യേക കാര്യങ്ങൾ ഉപേക്ഷിക്കുകയാണ് നോമ്പ് നോമ്പി ന്റെ പ്രാധാന്യം സംബന്ധിച്ച് നബി(സ) പറയുന്നു.
قال الله عزوجل : كل عمل ابن آدم له إلا الصيام فإنه لي وأنا أجزي به والصيام جنة فإذا كان يوم صوم أحدكم فلا يرفث ولا يصخب ولا يجهل فإن شاتمه أحد أو قاتله فليقل إني صائم مرتين، والذي نفس محمد بيده لخلوف فم الصائم أطيب عند الله يوم القيامة من ريح المسك وللصائما فرحتان يفرحهما إذا أفطر فرح بفطره وإذا لقي ربه فرح بصومه
(അല്ലാഹു പറഞ്ഞു: മനുഷ്യന്റെ ഏതു കർമ്മവും അവന്നുള്ളതാണ്. നോമ്പൊഴികെ, അതു എനിക്കുള്ളതാണ്. ഞാൻ തന്നെ അതിന് മതിയായ പ്രതിഫലം നൽകും. നോമ്പ് ഒരു പരിചയാണ്. അതിനാൽ നിങ്ങളിൽ ആരുടെയെങ്കിലും നോമ്പ് ദിനമായാൽ അവൻ അനാവശ്യം പറയരുത്. അട്ടഹസിക്കരുത്. അവിവേകം ചെയ്യരുത്. ആരെങ്കിലും അവനെ അസഭ്യം പറയുകയോ അവനുമായി കലഹത്തിനൊരുങ്ങു കയോ ചെയ്താൽ താൻ നോമ്പുകാരനാണെന്ന് അവൻ രണ്ടു തവണ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് കൈയിൽ വെച്ചിരിക്കുന്ന അല്ലാഹുവിൽ സത്യം. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളിൽ അല്ലാ ഹുവിങ്കൽ കസ്തൂരി ഗന്ധത്തെക്കാൾ ഹൃദ്യമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട്. നോമ്പു തുറക്കുമ്പോൾ നോമ്പ് തുറന്ന സന്തോഷം. തന്റെ നാഥനെ കാണുമ്പോഴും നോമ്പ് കാരണമായി അവൻ സന്തോഷിക്കുന്നു. -( അഹ്മദ്, മുസ്ലിം, നസാഈ)
നോമ്പിന്റെ ലക്ഷ്യം
കേവലം ഭക്ഷണപാനീയങ്ങളുപേക്ഷിക്കലല്ല നോമ്പ്, വ്രതാനുഷ്ഠാന ത്തിന് ഉന്നതലക്ഷ്യങ്ങളുണ്ട്. നോമ്പ് നിർബന്ധമാണെന്നറിയിക്കുന്ന ഖുർആൻ വാക്യം അതുൾക്കൊള്ളുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
(വിശ്വസിച്ചവരേ, നിങ്ങൾക്കു മുമ്പുള്ളവർക്കു നിയമമാക്കിയതു പോലെ നിങ്ങൾക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു, നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ – അൽ ബകറ 183 )
വിശ്വാസികൾ തഖ്വയുള്ളവരായിത്തീരുകയാണ് വ്രതത്തിന്റെ ലക്ഷ്യമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. നിരന്തരമായ ദൈവ സ്മരണ, പരലോകബോധം, ജീവിതത്തിൽ മുഴുവൻ ദൈവ കല്പനകള നുസരിക്കുന്നതിലും അല്ലാഹു നിരോധിച്ചതോ, അവനിഷ്ടപ്പെടാത്ത തോ ആയ പ്രവൃത്തികൾ വർജിക്കുന്നതിലും നിഷ്കർഷ എന്നിവ “തഖ്വയിലുൾപ്പെടുന്നു. തെറ്റു ചെയ്യാനുള്ള പ്രേരണകളെ തടുത്തു നിർത്തി നല്ലതു മാത്രം ചെയ്യുന്നവരായിത്തീരുകയാണ് തഖ്വയുടെ ഫലം. വ്രതമനുഷ്ഠിക്കുന്നവർ ജീവൻ നിലനില്ക്കാനാവശ്യമായ ഭക്ഷണപാനീയങ്ങളും, അനുവദനീയമായ ഭാര്യാഭർതൃ സംസർഗവും ഒരു മാസക്കാലം പകൽ സമയങ്ങളിൽ സ്വമേധയാ ഉപേക്ഷിക്കുന്നു. ചീത്ത വാക്കും ദുഷ്പ്രവൃത്തിയും വെടിയുന്നതും, വഴക്കും കലഹവുമുപേക്ഷിക്കുന്നതും നോമ്പിന്റെ പൂർണതക്കനിവാര്യമാണ്. ഇങ്ങിനെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംയമനവും മനസ്സിന്റെയും ശരീരാവയവങ്ങളുടെയും നിയന്ത്രണവും സാധിക്കുമ്പോഴാണ് നോമ്പ് ചൈതന്യ പൂർണമാകുന്നത്.
من لم يدَعْ قولَ الزُّورِ والعملَ بِهِ ، فليسَ للَّهِ حاجةٌ بأن يدَعَ طعامَهُ وشرابَهُ
(ആർ കള്ള വാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവൻ ഭക്ഷണവും പാനീയവുമുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താൽപര്യമില്ല). എന്ന നബിവചനവും നോമ്പു മുഖേന ഉണ്ടായിത്തീരേണ്ട ജീവിത വിശുദ്ധിയെ കുറിക്കുന്നു.
വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മനിയന്ത്രണവും സംസ്ക ണവും നോമ്പുകാലത്തു മാത്രമല്ല, ജീവിതത്തിലുടനീളം നിലനില്ക്കു ണം. നമസ്കാരം, സകാത്ത്, ഹജ്ജ് എന്ന് മറ്റു പ്രധാന ഇബാദത്തു കളും മനുഷ്യനെ തെറ്റുകളിൽ നിന്ന് തടയുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പിൽ ഈ സംസ്ക രണ വശം കൂടുതൽ പ്രകടമാണ്.
നോമ്പിന്റെ ഇനങ്ങൾ
നോമ്പിൽ നിർബന്ധവും ഐഹികവുമുണ്ട്. നിർബന്ധ നോമ്പ് മൂന്ന് ഇനമുണ്ട്. 1) റമദാൻ വ്രതം (الكفارات )
2) പ്രായശ്ചിത്ത വ്രതം (الندر)
നോമ്പിന്റെ പൊതു വ്യവസ്ഥകൾ ഏതു തരം നോമ്പിനും ബാധകമാണ്. ഈ അദ്ധ്യായത്തിലെ പ്രതിപാദ്യം റമദാൻ നോമ്പും സുന്നത്ത് (ഐഛിക നോമ്പുകളുമാണ്.
റമദാൻ വ്രതം
ചന്ദ്രമാസങ്ങളിൽ ഒമ്പതാമത്തേതാണ് റമദാൻ. ഈ മാസത്തിൽ നോമ്പനുഷ്ടിക്കൽ മുസ്ലിം സ്ത്രീ-പുരുഷന്മാർക്ക് നിർബന്ധമാണ്. ഖുർആൻ പറയുന്നു.
شهر رمضان الذي أنزل فيه القرآن هدى للناس وبينات من الهدى
والفرقان فمن شهد منكم الشهر فليصمه (البقرة : 185)
(മനുഷ്യർക്കു മാർഗദർശകമായും സത്യസന്ദേശത്തിലെ സുവ്യക്ത നിയമങ്ങളായും സത്യാസത്യ വിവേചകമായും ഖുർആൻ അവതീർണ മായ മാസം റമദാനത്. അതിനാൽ ആ മാസത്തിന് നിങ്ങളിൽ ആർ സാക്ഷിയാവുന്നുവോ അവൻ അതിൽ നോമ്പനുഷ്ഠിക്കണം.) നബി (സ) പറയുന്നു.
بني الإسلام على خمس شهادة أن لا إله إلا الله وأن محمدا رسول الله وإقام الصلاة وإيتاء الزكاة وصيام رمضان وحج البيت (رواه الشيخان)
(അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യപ്രഖ്യാപനം, നമസ്കാരം നിർവ്വഹണം, സകാത്ത് ദാനം, റമദാനിലെ വ്രതം, പരിശുദ്ധ ഭവനത്തിങ്കൽ ചെന്നുള്ള ഹജ്ജ് എന്നീ അഞ്ച് കാര്യങ്ങളിലാണ് ഇസ്ലാം പണിതിരിക്കുന്നത്.)
ഹിജ്റ രണ്ടാമാണ്ടിൽ ശഅ്ബാൻ രണ്ടിന് തിങ്കളാഴ്ചയാണ് റമദാൻ വ്രതം നിർബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.
റമദാനിന്റെ മഹത്വം
റമദാൻ മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥിൽ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:
إن النبي ﷺ قال لماحضر رمضان قد جائكم شهر مبارك افترض الله علیکم صيامه تفتح فيه أبواب الجنة وتغلق فيه أبواب الجحيم وتغل فيه الشياطين، فيه ليلة خير من ألف شهر من حرم خيرها فقد حرم
(റമദാൻ മാസം ആസന്നമായപ്പോൾ നബി (സ) പറഞ്ഞു: ഒരു അനുഗ്രഹീതമാസം നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹു അതിൽ നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കി. അതിൽ സ്വർഗകവാടങ്ങൾ തുറ ന്നിടും. നരകകവാടങ്ങൾ അടച്ചിടുകയും പിശാചുക്കളെ ചങ്ങലക്കിടുക യും ചെയ്യും. ആയിരം മാസത്തേക്കാൾ മഹത്വമുള്ള ഒരു രാത്രിയുണ്ട തിൽ. അതിന്റെ നേട്ടം ആർക്ക് തടയപ്പെടുന്നുവോ അവന് എല്ലാ നന്മയും തടയപ്പെടും. ( അഹ്മദ്, നസാഈ, ബൈഹഖി)
من صام رمضان إيمانا واحتسابا غفرله ماتقدم من ذنبه
(റമദാനിൽ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കി ലും നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപം പൊറുത്തു കിട്ടും.)
റമദാനിനെ അവഗണിച്ചാൽ
റമദാൻ വ്രതത്തെ അവഗണിക്കുന്നത് ഇസ്ലാമിനെ തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാൻ വ്രതം. നബി (സ) പറയുന്നു.
عرى الإسلام وقواعد الدين ثلاثة عليهن أسس الإسلام، من ترك واحدة منهن فهو بها كافر حلال الدم، شهادة أن لا إله إلا الله والصلاة المكتوبة وصوم رمضان (أبو يعلى والديلمي)
(ഇസ്ലാമിന്റെ അടിസ്ഥാനാശയവും ദീനിന്റെ അടിത്തറയും മൂന്ന് കാര്യമാണ്. അവയിലാണ് ഇസ്ലാം പണിതുയർത്തിയിരിക്കുന്നത്. അവയിൽ ഒന്നെങ്കിലും ഉപേക്ഷിക്കുന്നവൻ അതിന്റെ നിഷേധിയും വധാർഹാനുമാണ്. അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നുള്ള സാക്ഷ്യപ്രഖ്യാപനം, നിർബന്ധ നമസ്കാരം, റമദാൻ വ്രതം എന്നിവ) റമദാനിൽ നോമ്പുപേക്ഷിക്കലും പരസ്യമായി ഭക്ഷണപാനീയങ്ങൾ കഴിക്കലും റമദാനെ അവഗണിക്കലും അനാദരിക്കലുമാണ്. അവ മുസ്ലിംകളിൽ നിന്ന് ഉണ്ടായിക്കൂടാ.
മാസപ്പിറവി സ്ഥിരീകരണം
ശഅ്ബാൻ മാസം ഇരുപത്തി ഒമ്പതിന്റെ സൂര്യാസ്തമയത്ത തുടർന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറൻ ചക്രവാളത്തിൽ ഉദയചന്ദ്രനെ കാണുകയോ, അന്ന് ചന്ദ്രനെ കാണാതെ ശഅ്ബാൻ മാസം മുപ്പത് ദിവസം പൂർത്തിയാവുകയോ ചെയ്യുന്നതിലൂടെയാണ് റമദാൻ മാസം തുടങ്ങിയതായി സ്ഥിരീകരിക്കുന്നത്. ഇബ്നു ഉമർ (റ) പറയുന്നു.
ترائي الناس الهلال فأخبرت رسول اللہ ﷺﷺ أني رأيته فصام وأمر الناس بصيامه (أبوداود، حاکم، ابن حبان)
(ജനങ്ങൾ ഉദയചന്ദ്രനെ കാണാൻ മത്സരിച്ചു. ഞാൻ അതുകണ്ട കാര്യം റസൂലി(സ)നോട് പറഞ്ഞു. തുടർന്ന് നബി(സ) നോമ്പനുഷ്ഠിച്ചു. നോമ്പനുഷ്ഠിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു ).
എന്നാൽ റമദാൻ അവസാനിച്ചു എന്ന് സ്ഥിരപ്പെടണമെങ്കിൽ ആ മാസം മുപ്പത് പൂർത്തിയാവുകയോ ഇരുപത്തി ഒമ്പതിന്റെ സൂര്യാസ്തമ യത്തെ തുടർന്ന് വിശ്വസ്തരായ രണ്ടാളെങ്കിലും ചന്ദ്രക്കല കാണുകയോ വേണം. ഒരാൾ കണ്ടാൽ മതിയെന്നും അഭിപ്രായമുണ്ട്.
ഉദയസ്ഥാന വ്യത്യാസം
ഒരു നാട്ടിൽ മാസപ്പിറവി കണ്ടാൽ മറ്റു പ്രദേശത്തുകാർക്കും നോമ്പ് നിർബന്ധമാണ്. ഉദയസ്ഥാന വ്യത്യാസം പരിഗണിക്കേണ്ടതില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. എന്നാൽ ശാഫിഈ ഹനഫി പക്ഷം ഒരു നാട്ടിൽ മാസപ്പിറവി കണ്ടാൽ അത് അവർക്കും അടുത്ത പ്രദേശങ്ങൾക്കും മാത്രമേ നിർബന്ധമാകയുള്ളുവെന്നാണ്. മാസപ്പിറവി കണ്ടതായി ഉത്തരവാദപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ പോലും കണ്ട ആൾ നോമ്പനുഷ്ഠിക്കണമെന്നാണ് പണ്ഡിതന്മാർ പൊതുവിൽ അഭിപ്രായപ്പെടുന്നത്. ശവ്വാൽ മാസപ്പിറവി കണ്ട ആൾ നോമ്പ് ഉപേക്ഷിക്കുകയും വേണം.
നോമ്പിന്റെ രണ്ടു ഘടകങ്ങൾ:
1) പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷ്യപേയങ്ങൾ, ലൈംഗിക വേഴ്ച ആദിയായി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുക, ഖുർആൻ പറയുന്നു.
وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من
الفجر ثم أتموا الصيام إلي اليل (البقرة : ١٨٧)
(കറുപ്പ് രേഖയിൽ നിന്ന് പ്രഭാതമാകുന്ന വെള്ളരേഖ വേർതിരിയും വരെ നിങ്ങൾക്ക് ഭക്ഷ്യപേയങ്ങളാവാം. പിന്നെ രാത്രി വരെ നോമ്പ് പൂർത്തിയാക്കുവിൻ.
2) നിയ്യത്ത്:
അല്ലാഹുവിനു വേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് മനസാ തീരുമാനിക്കുകയാണ് നിയ്യത്ത്. അതു നാവുകൊണ്ട് പറയേണ്ടതില്ല. ഏതു ആരാധനാ കാര്യത്തിലുമെന്നപോലെ നോമ്പിനും നിയ്യത്ത് നിർബന്ധമാണ്. പ്രഭാതോദയത്തിന് മുമ്പ് നിയ്യത്തുണ്ടായിരിക്കണം നബി (സ) പറയുന്നു.
من لم يجمع الصيام قبل الفجر فلا صيام له (أحمد، وأصحاب السنن)
പ്രഭാതോദയത്തിന് മുമ്പ് നോമ്പനുഷ്ഠിക്കുമെന്ന് തീരുമാനിച്ചിട്ടില്ലാ അവന് നോമ്പില്ല. റമദാൻ ആരംഭിക്കുമ്പോൾ ആ മാസം നോമ്പനു ഷിക്കുമെന്നു കരുതിയാൽ നിയ്യത്തായി. പ്രഭാതോദയത്തിനുമുമ്പ് നോമ്പനുഷ്ഠിക്കുവാൻ വേണ്ടി അത്താഴം കഴിച്ചാൽ അതു മതിയാകു മെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുന്നത്ത് നോമ്പിന് പ്രഭാതോദയ ശേഷം ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിൽ ഉച്ചയ്ക്കുമുമ്പ് എപ്പോഴെ ങ്കിലും തീരുമാനിച്ചാലും മതി. ആയിശ (റ) പറയുന്നു:
دَخَلَ عَلَيَّ النبيُّ صَلَّى اللَّهُ عليه وسلَّمَ ذَاتَ يَومٍ فَقالَ: هلْ عِنْدَكُمْ شيءٌ؟ فَقُلْنَا: لَا، قالَ: فإنِّي إذَنْ صَائِمٌ
(ഒരു ദിവസം നബി (സ) എന്റെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ പക്കൽ വല്ലതുമുണ്ടോ? ഞങ്ങൾ പറഞ്ഞു: ഇല്ല. എങ്കിൽ ഞാൻ നോമ്പുകാരനാണ്. നബി(സ) പറഞ്ഞു. ( മുസ്ലിം, അബൂദാവൂദ്)
നിർബന്ധം ആർക്ക്?
നാട്ടിൽ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്ലിമിനും നോമ്പ് നിർബന്ധമാണ്. സ്ത്രീകൾക്ക് ആർത്തവപ്രസവരക്തവേളയിൽ നോമ്പ് നിർബന്ധമല്ല. അമുസ്ലിം, കുട്ടി, ഭ്രാന്തൻ, രോഗി, യാത്രക്കാരൻ, പടുവൃദ്ധൻ, ഗർഭിണി, മുലയൂട്ടുന്നവൾ എന്നിവർക്കും നോമ്പ് നിർബന്ധമല്ല.
നോമ്പ് ഒരിസ്ലാമികാരാധനയാണ്. അതിനാൽ അമുസ്ലിമിന് നോമ്പ് നിർബന്ധമില്ല. പ്രായം തികയാത്തതാണ് കുട്ടികൾക്ക് നിർബന്ധമില്ലാ തിരിക്കാൻ കാരണം. ഭ്രാന്തന് ബുദ്ധിയില്ലാത്തതും. പരിശീലിപ്പിക്കാ നായി കുട്ടികളെ നമസ്കാരം പോലെ വ്രതവുമനുഷ്ഠിപ്പിക്കേണ്ടതാണ്. കുട്ടിക്കാലത്തെ ശീലം വലുതായാലും നിലനില്ക്കുമല്ലോ.
രോഗിയും യാത്രക്കാരനും ആർത്തവമുള്ളവളും പ്രസവരക്തം നിലച്ചിട്ടില്ലാത്തവളും തങ്ങൾക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റു വീട്ടണം. ഗർഭിണിയും മുലയൂട്ടുന്നവളും അങ്ങിനെ തന്നെ ചെയ്യണം. പടുവൃദ്ധനും, ഭേദപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചവനും പ്രായശ്ചിത്തമായി ഒരു നോമ്പിന് ഒരു അഗതിക്ക് എന്ന തോതിൽ ഭ ണം നൽകണം. നോമ്പ് കൊണ്ട് പ്രത്യേകിച്ച് പ്രയാസമുണ്ടാവുകയി ല്ലെന്ന് ബോധ്യമുള്ള യാത്രക്കാരൻ നോമ്പനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാത്തവർ ഉപേക്ഷിക്കുന്നതും,
നോമ്പ് നിഷിദ്ധമായ ദിനങ്ങൾ
രണ്ട് പെരുന്നാൾ ദിനങ്ങളിലും തീഖിന്റെ ദിനങ്ങളിലും (ദുൽ ഹമാസം 11, 12, 13 ദിവസങ്ങൾ) നോമ്പനുഷ്ഠിക്കൽ ഹറാമാണ്. ഉമർ (റ) പറയുന്നു
إن رسول اللہ ﷺ نهى عن صيام هذين اليومين أما يوم الفطر قفطر كم
من صومكم وأما يوم الأضحى فكلوا من نسككم (أحمد)
(ഈ രണ്ട് ദിവസങ്ങളിലും വ്രതമനുഷ്ഠിക്കുന്നത് നബി (സ) നിരോധിച്ചിട്ടുണ്ട്. ഫിത്വ്ർ ദിനം നിങ്ങളുടെ നോമ്പ് ഉപേക്ഷി ക്കാനുള്ളതാണ്. അദ്ഹാദിനം നിങ്ങളുടെ ബലി മാംസം തിന്നു കൊള്ളുക.)
അബൂഹുറൈറ(റ) പറയുന്നു
في منى أن لا تصوموا
إن رسول اللہ ﷺ بعث عبد الله بن حذافة يطوف هذه الأيام فإنها أيام أكل وشرب وذكر الله عزوجل (أحمد)
(ഈ ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കരുത്. ഇവ തിന്നാനും കുടിക്കാനും അല്ലാഹുവിനെ സ്മരിക്കാനുമുള്ള ദിവസങ്ങളാണ് എന്ന് മിനായിൽ ചുറ്റിക്കറങ്ങി വിളംബരം ചെയ്യാൻ നബി (സ) അബ്ദുല്ലാഹി ബ്നു ഹുദാഫയെ നിയോഗിച്ചു.)
വെള്ളി, ശനി ദിവസങ്ങളിൽ ഒന്നിൽ മാത്രമായും ശഅ്ബാൻ
മുപ്പതോ റമദാൻ ഒന്നോ എന്ന് സംശയിക്കുന്ന ദിവസത്തിലും നോമ്പനു ഷ്ഠിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ജാബിർ (റ) പറയുന്നു:
سَمِعْتُ النبيَّ صَلَّى اللهُ عليه وسلَّمَ يقولُ: لا يَصُومَنَّ أحَدُكُمْ يَومَ الجُمُعَةِ، إلَّا يَوْمًا قَبْلَهُ أوْ بَعْدَهُ.
(വെള്ളിയാഴ്ച മാത്രമായി തൊട്ടു മുമ്പോ പിമ്പോ ഉള്ള ദിവസവു മായി ചേർത്തുകൊണ്ടല്ലാതെ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. – ബുഖാരി, മുസ്ലിം).
സമ്മാഅ് (റ) ഉദ്ധരിക്കുന്നു.
ن رسول اللہ ﷺ قال : لا تصوموا يوم السبت إلا فيما افترض عليكم وإن لم يجد أحدكم إلا لحاء عنب أو عود شجرة فليمضغه (أحمد،
وأصحاب السنن)
(റസൂൽ (സ) പറഞ്ഞു: നിങ്ങൾക്കു നിർബന്ധമുള്ളതല്ലാത്ത ഒരു നോമ്പും ശനിയാഴ്ച ദിവസം അനുഷ്ഠിക്കരുത്. മുന്തിരിത്തോടോ ചെടി മാത്രമാണ് ഒരാൾക്ക് കിട്ടിയതെങ്കിൽ അയാൾ അതെങ്കിലും കടിച്ച് ചവക്കട്ടെ.)
അമ്മാറുബ്നു യാസിർ (റ) പറയുന്നു.
من صام اليوم الذي شك فيه فقد عصى أبا القاسم ﷺﷺ (أصحاب السنن)
(സംശയനാളിൽ നോമ്പനുഷ്ഠിച്ചവൻ അബുൽ ഖാസിമി (സ)നെ ധിക്കരിച്ചു. ഈ ദിവസങ്ങളിൽ നോമ്പ് നിഷിദ്ധമല്ല. അനഭികാമ്യം (كراهت) ആണ് .
ഭർത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കരുത്. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
لا نصم المرأة يوما واحدا وزوجها شاهد إلا باذنه إلا رمضان ،
(ഭർത്താവ് സന്നിഹിതനായിരിക്കേ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഭാര്യ റമദാനിലൊഴികെ ഒറ്റദിവസവും നോമ്പനുഷ്ഠിക്കരുത്.- ബുഖാരി, മുസ്ലിം, അഹ്മദ്)
നിത്യ വ്രതം
ഇബാദത്തുകളിൽ പോലും മിതത്വം പാലിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വർഷം മുഴുവൻ നിത്യവും നോമ്പനുഷ്ഠിക്കുന്നത്. അനുവദനീയമല്ല. അതിനാൽ കൂടുതൽ നോമ്പെടുക്കാനാഗ്രഹിക്കുന്ന വർ ചന്ദ്രമാസത്തിലെ 13, 14, 15 ദിനങ്ങളിലായി മാസം തോറും മൂന്നു നോമ്പോ, തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ആഴ്ച തോറും രണ്ട് നോമ്പു വീതമോ അനുഷ്ഠിക്കുന്നതാണുത്തമം. അതിൽ കൂടുതൽ ഉദ്ദേശിക്കുന്നുവെങ്കിൽ ഇടവിട്ട ദിനങ്ങളിൽ അനുഷ്ഠിക്കുന്നതേ അനുവദിച്ചിട്ടുള്ളൂ.
(എന്നെന്നും നോമ്പനുഷ്ഠിച്ചവൻ നോമ്പനുഷ്ഠിച്ചിട്ടില്ല) എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. ഇടയ്ക്ക്രാത്രി പോലും ഭക്ഷണം കഴിക്കാതെ രണ്ടുദിവസം ചേർത്തു നോമ്പനുഷ്ഠിക്കുന്നതും നിഷിദ്ധമാണ്. ഇതിന് وصال എന്ന് പറയുന്നു. നബി (സ)യിൽനിന്ന് അബൂസഈദിൽ ഖിദി (റ) ഉദ്ധരിക്കുന്നു.
لا تواصلوا فأيكم أراد أن يواصل فليواصل حتى السحر (البخاري)
(നിങ്ങൾ (ഒരു നോമ്പിനെ അടുത്ത് നോമ്പുമായി കൂട്ടിച്ചേർക്കരുത്. ആരെങ്കിലും അങ്ങിനെ കൂട്ടിച്ചേർക്കുന്നുവെങ്കിൽ അത്താഴസമയം വരെ ചേർത്തുകൊള്ളട്ടെ.)
സുന്നത്തു നോമ്പ്
വർഷത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. ആ ദിവസങ്ങൾ താഴെ പറയുന്നു.
1. ശവ്വാൽ മാസത്തിലെ ആറുദിവസം. നബി (സ) പറഞ്ഞതായി അബൂ അയ്യൂബിൽ അൻസാരി (റ) ഉദ്ധരിക്കുന്നു.
من صام رمضان ثم أتبعه ستا من شوال فكأنما صام الدهر (مسلم)
(റമദാൻ മാസത്തിലും തുടർന്ന് ശവ്വാൽ മാസത്തിൽ ആറുദിവസവും നോമ്പനുഷ്ഠിച്ചാൽ കാലം മുഴുവൻ നോമ്പനുഷ്ഠിച്ചതിന് തുല്യമാണ്.)
2. ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ ഒമ്പതു ദിവസവും – അതിൽ അറഫാ ദിനം വിശേഷിച്ചും.
3. മുഹറം പത്തിന്
4. ഓരോ മാസത്തിലും മൂന്നു ദിവസം. നബി (സ) പറഞ്ഞതായി അബൂഖതാദ (റ) ഉദ്ധരിക്കുന്നു.
صوم يوم عرفة يكفر سنتين ماضية ومستقبلة وصوم يوم عاشوراء يكفر
سنة ماضية (الترمذي)
(അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ രണ്ട് വർഷത്തെ പാപം പൊറുപ്പിക്കും. മുഹർറം പത്തിലെ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെ പാപം പൊറുപ്പിക്കും.)
ഹഫ്സ (റ) പറയുന്നു.
أربع لم يكن يدعهن رسول الله ﷺﷺ صيام عاشوراء والعشرو ثلاثة أيام
من كل شهر والركعتين قبل الغداة (أحمد والنسائي)
നബി (സ) നാലു കാര്യങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. മുഹർറം പത്തി ലെയും, ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്തുദിവസത്തെയും ഓരോ മാസവും മൂന്ന് ദിവസത്തെയും നോമ്പും, സുബ്ഹ് നമസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് നമസ്കാരവും. അറഫാ നോമ്പ് ഹജ്ജിൽ ഏർപ്പെ ട്ടിട്ടില്ലാത്തവർക്കാണ് സുന്നത്ത്. ഹാജിമാർ അതു അനുഷ്ഠിക്കേണ്ടതില്ല. അബൂഹുറൈറ (റ) പറയുന്നു.
نهى رسول الله ﷺ عن صوم يوم عرفة بعرفات (أحمد وأبوداود
والسائي و ابن ماجه)
(അറഫയിൽ വെച്ച് അറഫാ നാളിൽ നോമ്പനുഷ്ഠിക്കുന്നത് നബി (സ) നിരോധിച്ചിരിക്കുന്നു.)
മുഹർറം ഒമ്പത്
ഇബ്നുഅബ്ബാസ് (റ) പറയുന്നു.
قال رسول اللہ ﷺ لئن بقيت إلى قابل لأصومن التاسع (أحمد، ومسلم)
റസൂലുല്ലാഹ് (സ) പറഞ്ഞു: (അടുത്ത കൊല്ലം ജീവിച്ചിരിക്കുമെ ങ്കിൽ മുഹർറം ഒമ്പതിനും ഞാൻ നോമ്പനുഷ്ഠിക്കും.)
തിങ്കളാഴ്ചയും വ്യാഴാഴ്ചയും
അബൂഹുറൈറ (റ) പറയുന്നു:
كان أكثر مايصوم الإثنين والخميس فقيل له فقال : إن إن النبي ﷺﷺ – الأعمال تعرض كل اثنين وخميس فيغفر الله لكل مسلم إلا المتهاجرين فيقول : أخرهما (أحمد)
(നബി (സ) അധികവും നോമ്പനുഷ്ഠിച്ചിരുന്നത് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ്. അതു സംബന്ധിച്ച് അന്വേഷിച്ചപ്പോൾ നബി (സ) പറഞ്ഞു: എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കർമങ്ങൾ അല്ലാഹുവി ന്റെ മുമ്പിൽ സമർപ്പിക്കപ്പെടും. പരസ്പരം പിണങ്ങി നില്ക്കുന്നവര ല്ലാത്ത എല്ലാ മുസ്ലിമിനും അല്ലാഹു അതുവഴി പൊറുത്തുകൊടുക്കും. പിണങ്ങിയവരുടെ കാര്യത്തിൽ അല്ലാഹു പറയും: അവരുടെ കാര്യം മാറ്റിവെച്ചേക്കുക.)
ഓരോ മാസവും മൂന്ന് ദിവസം
അബൂദർറുൽ ഗിഫാരി (റ) പറയുന്നു.
أمرنا رسول اللہ ﷺ ان نصوم من الشهر ثلاثة أيام البيض : ثلاث عشرة
وأربع عشرة وخمس عشرة وقال : هي كصوم الدهر (النسائي)
(മാസത്തിലെ വെളുത്ത മൂന്ന് നാളുകളിൽ (പതിമൂന്ന്, പതിനാല്, പതിനഞ്ച് )നോമ്പനുഷ്ഠിച്ചു കൊള്ളാൻ നബി (സ) ഞങ്ങളോട് ആജ്ഞാപിച്ചു. അതു കാലം മുഴുവൻ നോമ്പെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.)
ശഅ്ബാനിൽ അധികദിനങ്ങളിലും
ആയിശ (റ) പറയുന്നു.
ما رأيت رسول الله ﷺ استكمل صيام شهر قط إلا شهر رمضان وما
رأيته في شهر أكثر منه صياما في شعبان (متفق عليه)
(റമദാനില്ലാത്ത ഏതെങ്കിലും മാസത്തിൽ തീർത്തും നബി (സ) നോമ്പനുഷ്ഠിച്ച് ഞാൻ കണ്ടിട്ടില്ല. ശബാനിലേതുപോലെ മറ്റേതെ ങ്കിലും മാസത്തിൽ കൂടുതൽ ദിവസം നബി (സ) നോമ്പനുഷ്ഠിച്ചും ഞാൻ കണ്ടിട്ടില്ല. റജബ് മാസത്തിൽ പ്രത്യേകിച്ച് ഒരു നോമ്പുമില്ല.
റമദാനും പുറമെ മുകളിൽ വിവരിച്ച് സുന്നത്തു നോമ്പുകളുമനു ഷ്ഠിച്ചാൽ മതിയാകുന്നതാണ്. നോമ്പ് വർദ്ധിപ്പിക്കണമെന്ന് ആഗ്രഹ മുള്ളവർ ഇടവിട്ട ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കു കയും ചെയ്യാം. നബി (സ) പറഞ്ഞതായി അബ്ദുല്ലാഹിബ്നു അംറ് (റ) ഉദ്ധരിക്കുന്നു.
أحب الصيام إلى الله صيام داود، وأحب الصلاة إلى الله صلاة داود كان
ينام نصفه ويقوم ثلثه وينام سدسه وكان يصوم يوما ويفطر يوما (أحمد)
(നോമ്പിൽ അല്ലാഹുവിന് ഏറെ ഇഷ്ടം ദാവൂദിന്റെ നോമ്പാണ്. നമസ്കാരത്തിൽ അല്ലാഹുവിന് ഏറെ ഇഷ്ടം ദാവൂദിന്റെ നമസ്കാ രമാണ്. അദ്ദേഹം രാത്രിയുടെ പാതിഭാഗം ഉറങ്ങും. പിന്നെ മൂന്നിലൊരു ഭാഗം നമസ്കരിക്കും. പിന്നെ ആറിലൊന്ന് ഉറങ്ങും. ഒരു നാൾ നോമ്പനുഷ്ഠിക്കും. ഒരുനാൾ നോമ്പ് ഒഴിവാക്കും.)
സുന്നത്ത് നോമ്പ് മുറിക്കൽ
മറ്റുള്ളവരുടെ സൽക്കാരം സ്വീകരിക്കാനായി സുന്നത്ത് നോമ്പ് ഇടയ്ക്ക് വെച്ച് മുറിക്കാവുന്ന താണ്. പകരം മറ്റൊരു ദിവസം അനുഷ്ഠിച്ചാൽ മതി. ഉമ്മുഹാനിഅ് (റ) പറയുന്നു:
ن رسول الله ﷺ دخل عليها يوم الفتح فأتي بشراب فشرب ثم ناولني
فقلت إني صائمة فقال إن المتطوع أمير على نفسه فإن شئت فصومي
وإن شئت فأفطري (أحمد والدارقطني والبيهق
(മക്കാ വിജയനാളിൽ നബി (സ) എന്റെ അടുത്തുവന്നു. കുടിക്കാൻ പാനീയം കൊണ്ടു വന്നു. നബി (സ) കുടിച്ചു. എന്നിട്ടത് എനിക്ക് വെച്ചു നീട്ടി. ഞാൻ പറഞ്ഞു: ഞാൻ നോമ്പുകാരിയാണ്. നബി (സ) പറഞ്ഞു: സുന്നത്ത് നോമ്പെടുത്തിയാൾക്ക് സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുണ്ട്. അതിനാൽ നിനക്കിഷ്ടമെങ്കിൽ നോമ്പ് പൂർത്തിയാക്കാം. നിനക്കിഷ്ടമെങ്കിൽ നോമ്പ് മുറിക്കുകയു മാവാം.)
നോമ്പിന്റെ മര്യാദകൾ
നോമ്പനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.
1 പാതിരാ ഭക്ഷണം (سحور)
നോമ്പനുഷ്ഠിക്കുന്ന വർ വെളുക്കാൻ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി പാതിയായതു മുതൽ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം.
നബി (സ) പറഞ്ഞതായി അബൂസഈദിൽ ഖിദി (റ) പറയുന്നു.
السحور بركة فلا تدعوه ولو أن يجرع أحدكم جرعة ماء فإن الله
وملئكته يصلون على المتسحرين (أحمد)
(പാതിരാ ഭക്ഷണം അനുഗ്രഹമാണ്. അതിനാൽ അതു ഉപേക്ഷിക്ക രുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം പാതിരാ ഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകൾ അവർക്ക് അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു.)
കിഴക്കെ ചക്രവാളത്തിൽ പ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രഭാതം. പ്രഭാതമായെന്ന് മനസ്സിലാകും വരെ ഭക്ഷണം കഴിക്കാം. അതുവഴി നോമ്പിന് ഭംഗം വരുന്നില്ല. പ്രഭാതോദയ ത്തിനു ശേഷം ഭക്ഷണം കഴിക്കാവതല്ല. ഖുർആൻ പറയുന്നു.
وكلوا واشربوا حتي يتبين لكم الخيط الأبيض من الخيط الأسود من
الفجر ثم أتموا الصيام إلى الليل (البقرة)
(കറുത്ത രേഖയിൽ നിന്ന് പ്രഭാത മാകുന്ന വെള്ളി രേഖ പ്രത്യക്ഷപ്പെട്ട തായി നിങ്ങൾക്ക് വ്യക്തമാകും വരെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. പിന്നെ രാത്രി വരെ നോമ്പ് പൂർത്തിയാക്കുക)
ഈ ഭക്ഷണം പ്രഭാതോദയത്തിന് തൊട്ടുമുമ്പാവുന്നതാണ് ഉത്തമം. അംറുബ്നു മൈമൂൻ (റ) പറയുന്നു.
كان أصحاب محمد ﷺﷺ أعجل الناس إفطارا وأبطأهم سحورا (البيهقي)
(നബി (സ)യുടെ അനുചരന്മാർ വേഗം നോമ്പ് മുറിക്കുന്ന വരും വൈകി മാത്രം പാതിരാ ഭക്ഷണം കഴിക്കുന്നവരുമായിരുന്നു.)
2. അസ്തമയം ഉറപ്പായാൽ വേഗം നോമ്പ് മുറിക്കുക.
നബി (സ) പറഞ്ഞതായി സബ്നു സഅദ് (റ) ഉദ്ധരിക്കുന്നു.
لايزال الناس بخير ما عجلوا الفطر (متفق عليه)
(വേഗത്തിൽ നോമ്പ് മുറിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും) നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം തിന്നു കൊണ്ടോ അതില്ലാത്ത പക്ഷം വെള്ളം കുടിച്ചു കൊണ്ടോ ആവുന്നതും ഈത്തപ്പഴം ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയാവുന്നതും നല്ലതാണ്.
അനസ് (റ) പറയുന്നു.
كان رسول الله ﷺ يفطر على رطبات قبل أن يصلي فإن لم تكن فعلى تمرات فإن لم تكن حسا حسوات من ماء (أبوداود والحاكم
والترمذي)
(നബി (സ) നമസ്കരിക്കും മുമ്പ് ഏതാനും ‘റുത്വബ്’ ( ഈത്തപ്പഴക്കു നന്നായി പഴുത്ത് പാകമൂകുന്നതിനുമുമ്പ് ചെനച്ച പരുവത്തിലുള്ളതാണ് റുത്വബ്) തിന്നുകൊണ്ട് നോമ്പു മുറിക്കുകയായിരുന്നു പതിവ്. ‘റുത്വബ്’ ഇല്ലെങ്കിൽ ഈത്തപ്പഴം തിന്നുകൊണ്ട്. അതുമില്ലെങ്കിൽ ഏതാനും ഇറക്ക് വെള്ളം കുടിക്കും.) ഇവ്വിധം ലഘുവായി നോമ്പ് തുറന്ന് നമസ്കരിച്ച ശേഷം ആവശ്യ ത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട് ങ്കിൽ ഭക്ഷണാനന്തരം നമസ്കരിക്കുന്നതാണ് ഉത്തമം.
നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു.
إذا قدم العشاء فابدؤا به قبل صلاة المغرب ولا تعجلوا عن عشائكم
(ഭക്ഷണം മുമ്പിൽ കൊണ്ടുവെച്ചിട്ടുണ്ടെങ്കിൽ മരിബ് നമസ്കരിക്കുംമുമ്പ് നിങ്ങൾ അതു കഴിച്ച് തുടങ്ങുക. ഭക്ഷണത്തിനു മുമ്പ്കൃതിയിൽ നമസ്കരിക്കണമെന്നില്ല. – ബുഖാരി, മുസ്ലിം )
3. നോമ്പ് സമയങ്ങളിലും നോമ്പ് മുറിക്കുമ്പോഴും പ്രാർത്ഥിക്കുക.
നബി (സ) പറയുന്നു.
ثلاثة لا ترد دعوتهم الصائم حتى يفطر والإمام العادل والمظلوم (الترمذي)
മൂന്നു പേരുടെ പ്രാർഥന തള്ളിക്കളയുകയില്ല. നോമ്പുകാരന്റെ പ്രാർഥന, അയാൾ നോമ്പുമുറിക്കും വരെ; നീതിമാനായ ഭരണാധികാരി മർദ്ദിതൻ)
4. നോമ്പിന് ഇണങ്ങാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക.
നബി (സ) പറഞ്ഞതായി അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു.
ليس الصيام من الأكل والشرب إنما الصيام من اللغو والرفث فإن سابك
أحد أو جهل عليك فقل إني صائم إني صائم (ابن خزيمة وابن حبان والحاكم)
(തീനും കുടിയും ഉപേക്ഷിക്കലല്ല വതം. അനാവശ്യ വാക്കും പ്രവർത്തിയും ഉപേക്ഷിക്കലാണ് വ്രതം. ആരെങ്കിലും നിന്നെ അസഭ്യം പറഞ്ഞാൽ അല്ലെങ്കിൽ നിന്നോട് അവിവേകം ചെയ്താൽ ഞാൻ നോമ്പുകാരനാണ്. ഞാൻ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക.)
5. നോമ്പുള്ള പ്പോൾ പല്ലു തേച്ച് വായ വൃത്തിയാക്കുക.
ഉച്ചക്കു മുമ്പ്, ശേഷം എന്ന ഭേദം ഇക്കാര്യത്തിലില്ല. ആമിറുബ്നു റബീഅ (റ) പറയുന്നു.
أيت رسول الله ﷺﷺ مالا أحصي يتسوك وهو صائم (أحمد ابوداود
والترمذي)
(കണക്കാക്കാനാവാത്തത് തവണ, നോമ്പുകാരനായിരിക്കെ നബി (സ) ദന്തശുദ്ധി വരുത്തുന്നതു ഞാൻ കണ്ടിട്ടുണ്ട്.)
6. ഖുർ ആൻ പഠന പാരായണവും ദാനവും
ഖുർആൻ പഠനം, പാരായണം, ദാനം എന്നിവക്കു നോമ്പുകാലത്ത് സവിശേഷ പ്രാധാന്യമുണ്ട്. ഇബ്നു അബ്ബാസ് (റ) പറയുന്നു.
كان رسول الله ﷺﷺ أجود الناس وكان أجود ما يكون في رمضان حين يلقى جبريل وكان يلقاه في كل ليلة من رمضان فيدارسه القرآن فلرسول
الله ﷺ أجود بالخير من الريح المرسلة (البخاري)
(നബി (സ) ജനങ്ങളിൽ ഏറ്റവും വലിയ ഉദാരനായിരുന്നു. നബി (സ) കൂടുതൽ ഉദാരനാവുക റമദാനിൽ ജിബ്രീൽ തന്നെ വന്നുകാണു മ്പോഴായിരുന്നു. ജിബ്രീലാകട്ടെ റമദാനിൽ എല്ലാ രാത്രിയിലും നബി (സ)യുടെ അടുക്കൽ വന്ന് ഖുർആൻ പാരായണം ചെയ്യിക്കും. അപ്പോൾ നബി (സ) അടിച്ചുവീശുന്ന കാറ്റിനെക്കാൾ ഉദാരനായിരിക്കും.)
7. റമദാനിന്റെ അവസാനത്തെ പത്തുദിവസങ്ങളിൽ ആരാധനയിൽ കൂടുതൽ മുഴുകുക
ആയിശ (റ) പറയുന്നു
« كانَ رسولُ اللهِ صلَّى اللهُ عليه وسلَّم إذا دَخَل العَشْرُ أحْيَا اللَّيلَ، وأيْقظَ أهلَه، وجَدَّ، وشَدَّ المئزَرَ» متفق عليه
(അവസാനത്തെ പത്തു ദിവസങ്ങളിൽ നബി (സ) രാത്രി സജീവമാ ക്കും. വീട്ടുകാരെ വിളിച്ചുണർത്തും. അരമുറുക്കിയുടുക്കും.) രാത്രി നമസ്കാരം, ദീർഘമായ ഖുർആൻ പാരായണം, ദിക്ർ ദുആ എന്നിവ അധികരിപ്പിക്കുകയാണുദ്ദേശ്യം.
നോമ്പു സമയത്ത് അനുവദനീയമായ കാര്യങ്ങൾ
1. ദാഹം ശമിക്കാനും ചൂടകറ്റാനും വേണ്ടി കുളിക്കുക, വെള്ളത്തിൽ മുങ്ങുക തുടങ്ങിയ കാര്യങ്ങൾ അനുവദനീയമാണ്. ഒരു സഹാബി ഉദ്ധരിക്കുന്നു.
لقد رأيت رسول اللہ ﷺﷺ يصب على رأسه الماء وهو صائم من العطش
أو من الحر (أحمد ومالك وأبوداود)
(നോമ്പുകാരനായിരിക്കേ ദാഹം കാരണമായോ ചൂട് കാരണമായോ നബി (സ) തലയിലൂടെ വെള്ളമൊഴിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.)
2. രാത്രി ഉണ്ടായ ജനാബത്ത് പ്രഭാതത്തിൽ നോമ്പ് തുടങ്ങാൻ തടസ്സമാവുന്നില്ല. പ്രഭാതമായശേഷം കുളിച്ചാലും നോമ്പ് സാധുവാകും.
ആയിശ (റ) പറയുന്നു.
إن النبي ﷺ كان يصبح جنبا وهو صائم ثم يغتسل (متفق عليه)
(നബി (സ) നോമ്പുകാരനായിരിക്കേ ജനാബത്തുകാരനായി നേരം പുലരാറുണ്ട് പിന്നെ അദ്ദേഹം കുളിക്കും.)
3. മനഃപൂർവ്വമല്ലാതെ ഭക്ഷണപാനീയങ്ങൾ വല്ലതും ഉള്ളിൽ ചെന്നാ ലും നോമ്പ് മുറിയുകയില്ല. നബി (സ)യിൽ നിന്ന് അബൂഹുറൈറ (റ) റിപ്പോർട്ടു ചെയ്യുന്നു.
من نسي وهو صائم فأكل أو شرب فليتم صومه فإنما أطعمه الله وسقاه
(ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ.
അല്ലാഹുവാണവനെ തീറ്റിയതും കുടിപ്പിച്ചതും.)
4. ഭാര്യയെ ചുംബിച്ചാലും നോമ്പിന് ഭംഗം വരുന്നില്ല. ഉമർ (റ) പറയുന്നു.
ഒരുനാൾ നോമ്പുണ്ടായിരിക്കെ എനിക്കു ലൈംഗികാസക്തിയനുഭവപ്പെട്ടു. ഞാൻ ഭാര്യയെ ചുംബിച്ചു. ഞാൻ നബി (സ)യെ സമീപിച്ചു പറഞ്ഞു: ഞാൻ വലിയൊരപരാധം ചെയ്തിരിക്കുന്നു. ഞാൻ നോമ്പു കാരനായിരിക്കേ ഭാര്യയെ ചുംബിച്ചു പോയി. നബി(സ) ചോദിച്ചു. നോമ്പ് എടുത്തിരിക്കേ താങ്കൾ വായിൽ വെള്ളം കൊപ്ലിക്കാറില്ലേ? അതെപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
ഞാൻ. അതുകൊണ്ട് കുഴപ്പമില്ല. ചുംബനം കൊണ്ടും നോമ്പിന് ഭംഗം വരികയില്ലെന്ന് നബി (സ) വ്യക്തമാക്കി. നോമ്പിന് ഭംഗം വരില്ലെങ്കിൽ പോലും വർദ്ധിച്ച് ലൈംഗികാസക്തിയുള്ളവർ ചുംബനം ഒഴിവാക്കുന്നതാണ് നല്ലത്. അതു നോമ്പു സമയ ത്ത് നിഷിദ്ധമായ ലൈംഗികബന്ധത്തിലേക്ക് നയിക്കാൻ കാരണമായേക്കും.
5. ഇഞ്ചക്ഷൻ: വായ, മൂക്ക് തുടങ്ങിയ ശരീരത്തിലെ സാധാരണ ദ്വാരങ്ങൾ വഴി വല്ലതും ഉള്ളിൽ പ്രവേശിക്കുന്നതിനാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ. അതിനാൽ മരുന്നുകൾ ഇഞ്ചക്ഷൻ ചെയ്യുന്നതു മൂലം നോമ്പ് മുറിയുകയില്ല. എന്നാൽ ശരീരപോഷണാർത്ഥം ഗ്ലൂക്കോസ് കുത്തിവെക്കുന്നത് നോമ്പിന് ഭംഗം വരുത്തുമെന്ന് അഭിപ്രായമുണ്ട്.
ശരീരത്തിൽനിന്ന് രക്തമെടുക്കൽ
ശരീരത്തിൽനിന്ന് രക്തം കുത്തിയെടുക്കുന്നത് നോമ്പു മുറിയാൻ കാരണമല്ല. നബി (സ) നോമ്പുകാരനായിരിക്കേ കൊമ്പു വെച്ചിരുന്ന തായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. തലയിൽ നിന്നു രക്തമെടുക്കുന്നതിനാണ് കൊമ്പുവെപ്പ് എന്ന്
പറയുന്നത്.
7. നോമ്പുകാരൻ വെള്ളം വായിലാക്കി കുലുക്കിക്കുന്നതും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതും അനുവദനീയമാണ്. എന്നാൽ വായിലും മൂക്കിലും വെള്ളം കയറ്റുമ്പോൾ കൂടുതൽ ഉള്ളിലേക്ക് കയറ്റാതെ ശ്രദ്ധിക്കണമെന്ന് മാത്രം. നബി (സ) പറയുന്നു.
فاذا استنشقت فأبلغ إلا أن تكون صائما (رواه أصحاب السنن)
(നീ മൂക്കിൽ വെള്ളം കയറ്റുമ്പോൾ പരമാവധി കയറ്റുക, നോമ്പുകാര നെങ്കിലൊഴികെ.) മൂക്കിൽ മരുന്ന് ഉറ്റിക്കുന്നത് നോമ്പുമുറിയാൻ കാരണ മാവും. അത് അകത്തേക്കിറങ്ങുമല്ലോ.
സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതുകൊണ്ടും നോമ്പ് മുറിയുകയില്ല.
8. ഋതുമതികൾക്കും പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും പ്രഭാതത്തിന് മുമ്പ് രക്തം നിലച്ചാൽ നോമ്പനുഷ്ഠിക്കാം. പ്രഭാതമായ ശേഷം കുളിച്ചാൽ മതി.
നോമ്പ് മുറിയുന്ന കാര്യങ്ങൾ (مبطلات الصوم)
താഴെ വിവരിക്കുന്ന ഏതെങ്കിലുമൊരു കാര്യം സംഭവിച്ചാൽ അത് നോമ്പ് മുറിയാൻ ഇടയാക്കും. അതിനാൽ അതു സംഭവിക്കാതെ സൂക്ഷിക്കേണ്ടതു നോമ്പുകാരന്റെ ബാധ്യതയാണ്. അതിൽ തന്നെ ചില സംഗതികൾ ചെയ്ത് നോമ്പ് മുറിഞ്ഞാൽ ആ നോമ്പ് നോറ്റു വീട്ടൽ നിർബന്ധമാണ്. മറ്റു ചില സംഗതികൾ ചെയ്ത് നോമ്പ് മുറിഞ്ഞാൽ നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം ചെയ്യുക കൂടി വേണം.
നോമ്പ് മുറിയുകയും നോറ്റ് വീട്ടൽ നിർബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങൾ:
1. ബോധപൂർവ്വം തിന്നുകയോ കുടിക്കുകയോ ചെയ്യുക.
നോമ്പുസമയത്ത് തിന്നുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുന്നതാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ടോ, അബദ്ധവശാലോ, നിർബന്ധിത നായോ ആണ് തിന്നുകയോ കുടിക്കുകയോ ചെയ്തതെങ്കിൽ അതുകൊണ്ട് നോമ്പ് മുറിയുന്നില്ല.
നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.
إن الله
وضع عن أمتي الخطأ والنسيان وما استكرهوا عليه (ابن ماجه
والطبراني والحاكم)
(അബദ്ധം, മറവി, ബലപ്രയോഗത്തിന് വിധേയമായി ചെയ്യുന്ന കാര്യം എന്നിവ അല്ലാഹു എന്റെ സമുദായത്തിന് ഇളവ് ചെയ്തു കൊടു
2. മനഃപൂർവം ഛർദ്ദിക്കുക
വായിൽ വിരലിട്ടോ മറ്റോ ബോധപൂർവ്വം ഛർദ്ദിക്കുന്നതും നോമ്പ് മുറിയാൻ കാരണമാവും. എന്നാൽ സ്വാഭാവിക ഛർദ്ദികൊണ്ട് നോമ്പ്
മുറിയുകയില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു.
من ذرعه القيئ فليس عليه قضاء ومن استقاء عمدا فليقض (أبوداود
والترمذي وابن حبان والدارقطني والحاكم)
(ഛർദ്ദി ആരെയെങ്കിലും കീഴ്പ്പെടുത്തിയെങ്കിൽ അവൻ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. ബോധപൂർവ്വം ഛർദ്ദിച്ചവൻ നോറ്റുവീട്ടണം.)
3. ആർത്തവവും പ്രസവവും നോമ്പിന്റെ അവസാന നിമിഷങ്ങളിലായാൽ പോലും ആർത്തവ രക്തമോ പ്രസവരക്തമോ പുറപ്പെട്ടു തുടങ്ങിയാൽ നോമ്പ് മുറിയും. അതു പിന്നീട് നോറ്റു വീട്ടുകയും വേണം.
4. ഇന്ദ്രിയ സ്ഖലനം
ലൈംഗികബന്ധം കാരണമായോ ഭാര്യയെ ചുംബിച്ചതു കാരണ മായോ ആലിംഗനം ചെയ്തതിനാലോ മുഷ്ടി മൈഥുനം നിമിത്തമോ ഇന്ദ്രിയം സ്ഖലിച്ചാലും നോമ്പ് മുറിയും. എന്നാൽ ഭാര്യയെ നോക്കുക മാത്രം ചെയ്തതിനാലാണ് ഇന്ദ്രിയം സ്ഖലിച്ചതെങ്കിൽ നോമ്പ് മുറിയുകയില്ല. മദ്യ് പുറപ്പെട്ടതുകൊണ്ടും നോമ്പ് മുറിയുകയില്ല.
5. മറ്റു വസ്തുക്കൾ അകത്തുചെന്നാൽ
വായ, മൂക്ക് തുടങ്ങിയ സാധാരണ മാർഗ്ഗങ്ങളിലൂടെ ഭക്ഷണപാനീയങ്ങളല്ലാത്ത മറ്റു വല്ലതും ഉള്ളിൽ ചെന്നാലും നോമ്പു മുറിയും
6. നോമ്പ് മുറിക്കാൻ തീരുമാനിച്ചാൽ
ഒന്നും ഉള്ളിൽ ചെന്നില്ലെങ്കിലും നോമ്പ് മുറിക്കുകയാണെന്ന്
തീരുമാനിച്ചാൽ നോനി മുറിയും.
7. പ്രഭാതമായിട്ടില്ലെന്നോ സൂര്യൻ അസ്തമിച്ചെന്നോ ധരിച്ച് ഭക്ഷണം കഴിക്കുകയും പിന്നീട് ധാരണ തെറ്റിയതായി തെളിയുകയും ചെയ്താലും നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. തെറ്റുപറ്റുന്നതും മറവി സംഭവിക്കുന്നതുമായ കാര്യങ്ങളിൽ അല്ലാഹു ഇളവു നല്കിയിട്ടുണ്ടെന്ന ഹദീഥിന്റെ അടിസ്ഥാനത്തിൽ അവമൂലം നോമ്പ് മുറിയുകയില്ലെന്ന് പ്രമുഖ പണ്ഡിതന്മാരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
നോമ്പ് നോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം കൂടി നിർബന്ധമാ വുന്ന കാര്യം ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടലാണ്. ഭാര്യ അവളുടെ നോമ്പ് നോറ്റു വീട്ടുകയേ ചെയ്യേണ്ടതുള്ളൂ. എന്നാൽ പുരു ഷൻ നോമ്പുനോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തമായി ഒരു അടിമ യെ മോചിപ്പിക്കുകയോ, അതു സാധ്യമല്ലാത്ത സാഹചര്യത്തിൽ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുകയോ, അതും സാധ്യമല്ലെങ്കിൽ തന്റെ കുടുംബത്തിന് നൽകുന്ന രീതിയിൽ അറുപത് അഗതികൾക്ക് മാന്യമായ ഭക്ഷണം നൽകുകയോ ചെയ്യണം. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
إن رجلا أفطر في رمضان فأمره رسول الله ﷺ أن يكفر بعتق رقبة أو صيام شهرين متتابعين أو إطعام ستين مسكينا (مسلم)
(റമദാനിൽ (ഭാര്യാസംസർഗം വഴി) നോമ്പ് മുറിച്ച് ആളോട് ഒരു അടിമയെ മോചിപ്പിക്കാൻ, അല്ലെങ്കിൽ രണ്ടുമാസം തുടരെ നോമ്പനു ഷിക്കാൻ, അതുമല്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകാൻ നബി (സ) കല്പിച്ചു.)
നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടൽ
രോഗം, യാത്ര, ആർത്തവം, പ്രസവം തുടങ്ങി ഏതെങ്കിലും കാരണ ങ്ങളാൽ റമദാനിൽ നോമ്പെടുക്കാതിരുന്നാൽ നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പുനോറ്റ് വീട്ടൽ നിർബന്ധമാണ്. അത് ഉടനെത്തന്നെ വേണമെന്നില്ല. സൗകര്യം പോലെ അനുഷ്ഠിച്ചാൽ മതി. തുടരെ വേണ മെന്നില്ല, ഇടവിട്ടാവാം. അടുത്ത റമദാൻ വരെ നോറ്റുവീട്ടാതെ വൈകി ച്ചാൽ ആ റമദാനും കഴിഞ്ഞ് നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാവൂ. എന്നാ ൽ കാരണമില്ലാതെയാണ് അടുത്ത റമദാനും വിട്ട് വൈകിച്ചതെങ്കിൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു പ്രായശ്ചിത്തം നൽകുക കൂടി വേണമെന്നാണ് ഇമാം ശാഫിഈ, അഹ്മദ്, മാലിക്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായം.
നോമ്പ് ബാധ്യതയുണ്ടായിരിക്കെ മരിച്ചാൽ
നോമ്പ് ബാധ്യതയുണ്ടായിരിക്കേ ഒരാൾ മരിച്ചാൽ അയാളുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലും അയാൾക്ക് പകരം നോമ്പനുഷ്ഠി ച്ചാൽ ബാധ്യത തീരുമോ എന്നതു സംബന്ധിച്ച് പണ്ഡിതന്മാർ രണ്ട് പക്ഷമാണ്. നോമ്പ് നോൽക്കേണ്ടതില്ല, പ്രായശ്ചിത്തമായി ഓരോ നോമ്പിന് ഓരോ മുദ്ദ് ഭക്ഷണപദാർത്ഥം നൽകിയാൽ മതി എന്നാണ് ഭൂരിപക്ഷവും പറയുന്നത്. ശാഫിഈ മദ്ഹബനുസരിച്ച് അയാളുടെ ബന്ധുക്കളിൽ ആരെങ്കിലും അയാൾക്ക് വേണ്ടി നോമ്പനുഷ്ഠിക്കുന്നതു അഭികാമ്യമാണ്. അതുമൂലം പരേതൻ ബാധ്യതയിൽ നിന്നൊഴിവാകും. പ്രായശ്ചിത്തമായി ഭക്ഷണം നല്കേണ്ടതില്ല. നബി (സ) പറഞ്ഞതായി ആയിശ (റ) ഉദ്ധരിക്കുന്നു.
من مات وعليه صيام صام عنه وليه (أحمد والبخاري ومسلم)
(നോമ്പ് ബാധ്യതയുണ്ടായിരിക്കെ ഒരാൾ മരിച്ചാൽ അയാൾക്ക് പകരം അയാളുടെ ഉത്തരാധികാരിക്ക് നോമ്പനുഷ്ഠിക്കാവുന്നതാണ്.)
ധ്രുവപ്രദേശ വാസികൾ
ധ്രുവപ്രദേശങ്ങളിൽ അധിവസിക്കുന്നവർ തദ്ദേശങ്ങളിലെ ദീർഘമായ രാപകലുകളിൽ നോമ്പു തുടങ്ങാനും അവസാനിപ്പിക്കാനും മിതോഷ്ണ ദേശങ്ങളിലെ രാപകലുകൾക്കനുസരിച്ച് സമയം നിർണയിക്കുകയാണ് ചെയ്യേണ്ടത്. നമസ്കാര സമയങ്ങളും അപ്രകാരം തന്നെ നിർണയിക്കണം.
ഖദ്റിന്റെ രാത്രി (ليلة القدر)
റമദാനിലെ ഒരു രാത്രി ഏറെ സവിശേഷതകളുള്ളതാണ്. അതിന് ഖദ്റിന്റെ രാത്രി (ليلة القدر) . എന്നു പറയുന്നു. ആയിരം മാസത്തേക്കാൾ പ്രാധാന്യമുണ്ട് ആ രാത്രിയ്ക്ക് ആ രാത്രിയിലാണ് ഖുർആൻ അവതരിച്ചു തുടങ്ങിയത് എന്നതാണ് അതിന്റെ പ്രധാന സവിശേഷത. ഖുർആൻ പറയുന്നു.
من ألف إنا أنزلناه في ليلة القدر وما أدريك ما ليلة القدر ليلة القدر خيره
شهر (القدر)
(ഖദ്റിന്റെ രാത്രിയിലാണ് നാം അതു (ഖുർആൻ) അവതരിപ്പിച്ചിരി ക്കുന്നത്. താങ്കൾക്കറിയുമോ ഖദ്റിന്റെ രാത്രി എന്തുമാത്രം പ്രധാനമാ ണെന്ന് ഖദറിന്റെ രാത്രി ആയിരം മാസത്തിലേറെ ഉത്തമമത് )
റമദാനിലെ അവസാന പത്തിലെ ഒറ്റ രാവുകളിലായിരിക്കും ലൈലത്തുൽ ഖദ്ന്ന് ഹദീഥുകൾ സൂചിപ്പിക്കുന്നു. ആ രാത്രികളിൽ ആരാധനയിൽ മുഴുകാൻ നബി (സ) നിർദ്ദേശിച്ചിട്ടുണ്ട്. നബി (സ) പറയുന്നു.
تحروا ليلة القدر في الوتر من العشر الأواخر من رمضان (البخاري)
(റമദാനിലെ അവസാന പത്തിലെ ഒറ്റ രാത്രികളിൽ നിങ്ങൾ ഖദറിന്റെ രാത്രിയെ അന്വേഷിക്കുക.)
ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു റമദാൻ ഇരുപത്തി ഏഴിനാണ് ഖദ്റിന്റെ രാത്രി എന്നത്. നബി (സ) പറഞ്ഞതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു.
من كان متحريها فليتحرها ليلة السابع والعشرين (أحمد)
(അതിനെ അന്വേഷിക്കുന്നവർ ഇരുപത്തി ഏഴിന്റെ രാത്രിയിൽ അതു അന്വേഷിച്ചു കൊള്ളട്ടെ. )
ഖദ്റിന്റെ രാത്രിയിലെ നമസ്കാരത്തിനും പ്രാർത്ഥനക്കും പ്രത്യേകം പ്രാധാന്യമുണ്ട്. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
من قام ليلة القدر إيمانا واحتسابا غفر له ما تقدم من ذنبه (متفق عليه)
ഖദ്റിന്റെ രാത്രി താഴെ പറയുന്ന ദിക്ർ പ്രത്യേകം സുന്നത്താണ്.
ആയിശ (റ) പറയുന്നു.
قلت : يا رسول الله أرأيت إن علمت أي ليلة القدر ما أقول فيها . قال : قولي : اللهم إنك عفو تحب العفو فاعف عني (أحمد وابن ماجه
والترمذي)
(ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഖദ്റിന്റെ രാത്രി ഏതെന്ന് അറിഞ്ഞാൽ ഞാൻ എന്തു പറയണം? നബി (സ) പറഞ്ഞു. അല്ലാഹുവേ, നീ മാപ്പരുളുന്നവനാണ്. നിനക്ക് മാപ്പ് ഇഷ്ടവുമാണ്. അതിനാൽ എന്നോട് മാപ്പാക്കേണമേ, എന്ന് നീ പറയുക.)
ഇഅ്തികാഫ് (اعتكاف)
ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് “ഇത് തികാഫി’ന്റെ അർത്ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. അത് നബിചര്യയിൽ പെട്ടതാണ്. റമദാനിൽ ഇഅ്തികാഫിന് പ്രത്യേകം പ്രാധാന്യമുണ്ട്.
كان النبي ﷺ يعتكف في كل رمضان عشرة أيام فلما كان العام الذي
قبض فيه اعتكف عشرين يوما (البخاري)
(നബി (സ) ഓരോ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. എന്നാൽ നബി(സ) മരിച്ച് കൊല്ലമായപ്പോൾ ഇരുപത് ദിവസം ഇഅ്തികാഫിരുന്നു.) ഇഅ്തികാഫ് രണ്ട് വിധമുണ്ട്. ഒന്ന്. ഐഛികം രണ്ട് നിർബന്ധം
പുണ്യമെന്ന നിലയ്ക്ക് നബി (സ)യെ പിൻപറ്റുക എന്ന ഉദ്ദേശ ത്തോടെ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കൊതിച്ചു കൊണ്ട് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. റമദാനിൽ അത് കൂടുതൽ പ്രബല മാണ്. ഇഅ്തികാഫ് നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്തികാഫ്.
നബി (സ) പറഞ്ഞു.
من نذر أن يطيع الله فليطعه (البخاري)
(അല്ലാഹുവിനെ അനുസരിക്കാൻ നേർച്ചയാക്കിയവൻ അവനെ അനുസരിക്കട്ടെ.)
ഇഅ്തികാഫ് നേർച്ചയാക്കിയാൽ എത്രകാലം ഇഅ്തികാഫനുഷ്ഠി ക്കാനാണോ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നിർബന്ധമാണ്. എന്നാൽ സുന്നത്തായ ഇന്ന് തികാഫിന് നിശ്ചിത സമയമില്ല. സുന്നത്തായി ഇഅ്തികാഫുദ്ദേശിച്ചശേഷം അത് തീർത്തും ഉപേക്ഷിക്കാം. ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയുമാവാം.
ജനാബത്ത്, ആർത്തവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ വിവേക പ്രായമെത്തിയ മുസ്ലിമായ ഏതു പുരുഷനും സ്ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.
ഇഅ്തികാഫിന് രണ്ട് നിർബന്ധ ഘടക (ركن) ങ്ങളുണ്ട്.
1. ഇഅ്തികാഫ് അനുഷ്ഠിക്കുന്നു എന്ന നിയ്യത്ത്.
2. അത് അനുഷ്ഠിക്കുന്നതു പള്ളിയിലാവുക.
ഇഅ്തികാഫിരിക്കാവുന്ന പള്ളി ഏത് എന്നതു സംബന്ധിച്ച് രണ്ട പക്ഷമുണ്ട്.
1. ഏതു പള്ളിയിലുമാവാം. 2. അഞ്ച് നേരവും ജമാഅത്തു നമസ്കാരം നടക്കുന്ന പള്ളിയാവണം.
ഏതു പള്ളിയിലും ഇതികാഫാകാം എന്നാണ് ഇമാം മാലിക ശാഫിഈ, ദാവൂദുള്ളാഹിരി (റ) എന്നിവരുടെ അഭിപ്രായം സുന്നത്ത് പള്ളിയിലാവുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന് ശാഫിഈ പണ്ഡിതന്മാർക്കു ഒരു അനുബന്ധാഭിപ്രായം കൂടിയുണ്ട്. സ്ത്രീകൾ വീട്ടിലെ ആരാധനാ മുറിയിൽ ഇന്നു തികാഫിരുന്നാൽ അതു ഇതികാഫാവുകയില്ല എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നബി (സ)യുടെ ഭാര്യമാർ മസ്ജിദുന്നബവിയിലാണ് ഇന്ന് തികാഫിരുന്നിരുന്നത്. അനിവാര്യ കാര്യങ്ങൾക്കല്ലാത ഇഅതികാഫിരിക്കുന്നയാൾ പള്ളിയിൽ നിന്നു പുറത്തു പോകരുത്.
ഇഅ്തികാഫും നോമ്പും
ഇഅ്തികാഫിന് നോമ്പ് ഉപാധിയല്ല. നോമ്പനുഷ്ഠിക്കാതെയും ഇഅ്തികാഫിരിക്കാം. നോമ്പനുഷ്ഠിച്ചാൽ കൂടുതൽ ഉത്തമമായി. നബി (സ) റമദാനിൽ ഇഅ്തികാഫ് ഇരുന്നതായാണ് ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നത്.
ഇഅ്തികാഫ് തുടങ്ങേണ്ട സമയം
ഇഅ്തികാഫിന് സമയം നിർണയിച്ചിട്ടില്ലെങ്കിൽ ഏതു സമയത്തും തുടങ്ങാം. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കുകയുമാവാം. രാത്രി ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കിൽ സൂര്യാസ്തമയം പൂർണമാവും മുമ്പ് പള്ളിയിൽ പ്രവേശിക്കണം. പ്രഭാതമായെന്ന പൂർണബോധ്യം വരുത്തിയ ശേഷമേ പുറത്തു പോകാവൂ. റമദാൻ അവസാനപത്തിൽ ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കിൽ ഇരുപത് പൂർത്തിയായ ശേഷം ഇരുപത്തി ഒന്നിന്റെ രാത്രി തുടങ്ങുന്നതിനു മുമ്പ് പള്ളിയിൽ പ്രവേശിക്കണം. റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ച ശേഷമേ പുറത്ത് പോവാൻ പാടുള്ളൂ.
ഇഅ്തികാഫിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇഅ്തികാഫനുഷ്ഠിക്കുന്നവർ നമസ്കാരം, ഖുർആൻ പാരായണം, പഠനം, മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പഠനപാരായണം, തസ്ബീഹ്, തഹ്ലീൽ, പ്രാർത്ഥന, ഇസ്തിഗ്ഫാർ, സ്വലാത്ത് ആദിയായ സത്കർമ്മങ്ങളിൽ മുഴുകിയിരിക്കേണ്ടതാണ്. അനാവശ്യ വാഗ്കർമ്മങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കുകയും വേണം. അനാവശ്യ മൗനമോ പ്രയാസമുണ്ടാക്കുന്ന മറ്റു രീതികളോ അഭികാമ്യമല്ല. ഇന്ന് തികാഫിനിടയിൽ ഭാര്യയുമായി ലൈംഗികബന്ധം പാടില്ല. ഇത് തികാഫിനായി പള്ളിയിൽ പായകൊണ്ടോ തുണികൊണ്ടോ സ്വന്തമായി ഒരിടം മറച്ച് വേർതിരിക്കാവുന്നതാണ്. എന്നാലത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധമാവരുത്.
അനുവദനീയ കാര്യങ്ങൾ
കുടുംബത്തെ വീട്ടിലെത്തിക്കാൻ പള്ളിയിൽ നിന്ന് പുറത്തുപോവുക, മുടിചീകുക, മുടികളയുക, നഖം മുറിക്കുക. ശരീരവും വസ്ത്രവും വൃത്തിയാക്കുക, സുഗന്ധം പുരട്ടുക. പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി പുറത്തു പോവുക, പള്ളിയിൽ വെച്ച് ഭക്ഷണം കഴിക്കുക, പള്ളിയിൽ ഉറങ്ങുക തുടങ്ങിയ കാര്യങ്ങൾ ഇതികാഫനുഷ്ഠിക്കുന്ന ആൾക്ക് അനുവദനീയമാണ്.
ഇഅ്തികാഫിനു ഭംഗം വരുത്തുന്ന കാര്യങ്ങൾ
അല്പ സമയത്തേക്കാണെങ്കിലും അനാവശ്യമായി പള്ളിയിൽ നിന്ന് പുറത്തു പോവുക, മതപരിത്യാഗം, ഭ്രാന്തോ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗമോ കാരണം ബുദ്ധിഭ്രംശം സംഭവിക്കുക, ആർത്തവം, പ്രസവരക്തം, സംഭോഗം എന്നിവ ഇഅ്തികാഫിന് ഭംഗം വരുത്തും. ഭാര്യയെ തൊടുന്നതുകൊണ്ട് ഇഅ്തികാഫ് ഭംഗപ്പെടുകയില്ല. എന്നാൽ ചുംബനം, ആലിംഗനം തുടങ്ങിയവ പാടില്ല.
സുന്നത്തായ ഇതികാഫ് ഇടയ്ക്കുവെച്ച് നിറുത്തേണ്ടി വന്നാൽ അത് അനുഷ്ഠിച്ച് വീട്ടൽ നിർബന്ധമില്ല. താല്പര്യമുണ്ടെങ്കിൽ അനുഷ്ഠിക്കാമെന്ന് മാത്രം. നിർബന്ധമായ ഇതികാഫാണെങ്കിൽ അത് അനുഷ്ഠിച്ച് തീർക്കേണ്ടതുണ്ട്.
മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സാ എന്നി പള്ളികളിൽ ഏതിലെങ്കിലും ഇതികാഫിരിക്കാൻ നേർച്ചയാക്കിയാൽ അവിടെ തന്നെ വേണം ഇതികാഫിരിക്കുന്നത്. മറ്റു പള്ളികളിൽ ഏതിലെങ്കിലുമാണ് ഇഅതികാഫിരിക്കാൻ നേർച്ചയാക്കിയതെങ്കിൽ ആ നിർണിത പള്ളിയിൽ തന്നെ ഇരിക്കണമെന്നില്ല. ഏതു പള്ളിയിൽ ഇരു ന്നാലും ബാധ്യത തീരും. മറ്റു പള്ളികൾക്കെല്ലാം തുല്യ പ്രാധാന്യമാണു ള്ളത് എന്നതാണ് കാരണം.